Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് കര്‍ത്തവ്യനിയന്ത്രണത്തിലെ നിരന്തര വീഴ്ചകള്‍ കണക്കിലെടുത്ത്: സംസ്ഥാന സര്‍ക്കാര്‍

25 JUNE 2016 01:05 AM IST
മലയാളി വാര്‍ത്ത.

ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് കര്‍ത്തവ്യനിര്‍വഹണത്തിലെ നിരന്തര വീഴ്ച കണക്കിലെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം, സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് സെന്‍കുമാറിന്റെ സ്ഥലംമാറ്റമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചോദ്യംചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണലിനെ (സി.എ.ടി) നിലപാടറിയിച്ചത്.

ഹര്‍ജിയില്‍ ഇരു സര്‍ക്കാറുകളോടും വിശദീകരണം തേടിയിരുന്നു. കേരള പൊലീസ് ചട്ടവും അഖിലേന്ത്യാ സിവില്‍ സര്‍വിസ് ചട്ടവും ലംഘിച്ചാണ് തന്റെ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ ഹര്‍ജി. രണ്ടുവര്‍ഷം വരെ ഈ തസ്തികയില്‍ തുടരാമെന്നിരിക്കെ കാരണമില്ലാതെ മാറ്റുകയായിരുന്നുവെന്നാണ് സെന്‍കുമാറിന്റെ ആരോപണം. എന്നാല്‍, കേരള പൊലീസ് ചട്ടപ്രകാരം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിശ്ചിത കാലാവധി തികയുംമുമ്പുതന്നെ വ്യക്തമായ കാരണങ്ങളാല്‍ നീക്കംചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ കാരണങ്ങളുള്ളതുകൊണ്ടാണ് ഡി.ജി.പിയെ മാറ്റിയത്. പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം പ്രകടനമികവ് വിലയിരുത്താന്‍ സമിതി രൂപവത്കരിക്കുകയും അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. 

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡി.ജി.പിയാണ്. സര്‍ക്കാറിനെ ഏറെ വിഷമവൃത്തത്തിലാക്കിയ നടപടികളാണ് ഹര്‍ജിക്കാരനില്‍നിന്നുണ്ടായത്. ജിഷ വധക്കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പടരാന്‍ ഇത് ഇടയാക്കി. ജനങ്ങള്‍ക്കും പൊലീസ് സേനക്കും തെറ്റായതും അപകടകരവുമായ സന്ദേശമാണ് ഇത് നല്‍കിയത്.

പുറ്റിങ്ങല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കാര്യത്തിലും ഡി.ജി.പിയുടെ ഇടപെടലുണ്ടായി. എ.ഡി.ജി.പി (ക്രൈംസ്) ആവശ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി മറ്റു ചിലരെയാണ് സംഘത്തിന്റെ പാനലില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ മാറ്റരുതെന്ന് എ.ഡി.ജി.പിക്ക് അഭ്യര്‍ഥിക്കേണ്ടിവന്നു. ജിഷ വധക്കേസിന്റെ തുടക്കം മുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലുംവരെ വീഴ്ചകളുണ്ടായി. സര്‍ക്കാറിന് വിവരം നല്‍കുന്ന റിപ്പോര്‍ട്ട് അഞ്ചാം ദിവസമാണ് ഡി.ജി.പി സമര്‍പ്പിച്ചത്. അതിലാകട്ടെ അന്വേഷണസംഘത്തിന്റെ മഹത്ത്വമാണ് വിവരിച്ചിരുന്നത്. വീണ്ടും രണ്ടുതവണ കൂടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറ്റു കാര്യങ്ങളാണ് വിവരിച്ചിരുന്നത്. പൊലീസ് മേധാവി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു ഹരജിക്കാരന്‍. 

പുതിയ ഡി.ജി.പി ചുമതലയേറ്റതോടെ ജിഷ വധക്കേസിലെ അന്വേഷണത്തിലടക്കം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കേവലം ഭരണമാറ്റത്തെ തുടര്‍ന്നുള്ള സ്ഥലംമാറ്റമല്ല ഇത്. സീനിയറായിരുന്ന മഹേഷ്‌കുമാര്‍ സിംഗ്‌ളയെ തഴഞ്ഞാണ് സീനിയറല്ലാതിരുന്ന സെന്‍കുമാറിനെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. ഇതിനുമുമ്പ് പ്രകടനമികവ് പരിശോധിക്കാന്‍ സമിതിയെ നിയമിക്കുക പോലും ചെയ്തില്ല. ഇത് പ്രകാശ്‌സിങ് കേസിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരിക്കെ വാങ്ങിയ ശമ്പളംതന്നെയാകും പുതിയ തസ്തികയിലും നല്‍കുകയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലംമാറ്റം ശിക്ഷാ നടപടിയുടെ ഭാഗമല്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നീക്കം ചെയ്യാനാവില്ലെന്ന സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം ലംഘിച്ചതായി ട്രൈബ്യൂണലിനെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അറിയിച്ചു. സ്ഥലം മാറ്റണമെങ്കില്‍ പ്രത്യേക കമ്മീഷനെ നിയമിച്ച് അവരുടെ റിപ്പോര്‍ട്ട് കിട്ടിയിട്ട് മാത്രമേ ആകാവൂവെന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ നിലവിലെ ശമ്പള സ്‌കെയിലിനേക്കാള്‍ കുറഞ്ഞ തസ്തികകളില്‍ നിയമിക്കരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് വീണ്ടും ജൂലൈ ഒന്നിന് പരിഗണിക്കാനായി മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (4 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (6 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (7 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (7 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (7 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (7 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (7 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (8 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (8 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (8 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (8 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (8 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (8 hours ago)

പ്രചാരണം തുടങ്ങി സി പി എം  (8 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends