Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ബിസിനസ് പാര്‍ട്ട്ണറുടെ മകനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി റബീയുള്ളയ്ക്ക് സിപിഎം ഇടനില ,കേസ് ഒതുക്കിതീര്‍ത്തു

20 OCTOBER 2016 09:14 AM IST
മലയാളി വാര്‍ത്ത

ബിസിനസ് പാര്‍ട്ട്ണറുടെ മകനെ പതിനാറ് കോടി രൂപ ആവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ഡോ.കെ.ടി. മുഹമ്മദ് റബീയുള്ള കേസ് ഒതുക്കി തീര്‍ത്തു. കളമശേരിയിലെ സിപിഎം നേതാവിന്റെ സഹായത്തോടെയാണ് പ്രശ്‌നം ഒതുക്കി തീര്‍ത്തത്. ദുബായിയില്‍ വച്ചാണ് കേസുമായ ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. ഇതില്‍ സിപിഎം നേതാവിന് ഒരു കോടി രൂപ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം.

റബീയുള്ളയുടെ ബിസിനസ് പാര്‍ട്ട്ണറും ഗള്‍ഫിലെ വ്യവസായിയുമായ മലപ്പുറം ഫായിദ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ഫിറാസത്ത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറാസത്തിനെ തട്ടിക്കൊണ്ടു പോയത്. റബീയുള്ളയാണ് സംഭവത്തിനു പിന്നില്‍ എന്നുവെളിപ്പെട്ടതു മുതല്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ശ്രമിച്ചിരുന്നു.

മലപ്പുറം സ്വദേശിയായ റബീയുള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത് രാഷ്ട്രീയ പിന്‍ബലത്താലാണ്. ഷിഫ അല്‍ ജസീറ എന്ന ചെറിയ ക്ലിനിക്കില്‍ നിന്നാണ് എല്ലാത്തിന്റെയും ആരംഭം. തുടര്‍ന്ന് സൗദി, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചു. നാസിം ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്, നാസിം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ്, സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, ജസീറ പാലസ് തുടങ്ങിയവ ഈ ബിസിനസ് സാമ്രാജ്യത്തില്‍പ്പെടും. സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാത്ത, രാഷ്ട്രീയ പിന്‍ബലമാണ് റബീയുള്ളയ്ക്കുള്ളത്. ഇദ്ദേഹത്തിന്റെ പണംകൊണ്ട് കൊഴുത്ത രാഷ്ട്രീയ നേതാക്കളും കുറവല്ല.

ഗള്‍ഫിലെ വ്യവസായ സംരംഭവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിയെടുത്തത്. മലപ്പുറം ജില്ലക്കാരനായ ഫിയാദ് മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെയാണ്. ഇടയ്ക്ക് ഫിയാദുമായി തെറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസുമായി. മുഹമ്മദ് 16 കോടി രൂപ നല്‍കാനുണ്ടെന്ന് റബീയുള്ള പറയുന്നു. എന്നാല്‍ തനിക്കാണ് പണം കിട്ടാനുള്ളതെന്ന് മുഹമ്മദും പറയുന്നു. തര്‍ക്കം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഇതേത്തുടര്‍ന്നാണ് ഫിറാസത്തിനെ റാഞ്ചിയത്.കേസ് ആദ്യം അന്വേഷിച്ച ഇന്‍ഫോപാര്‍ക്ക് എസ്‌ഐ പ്രദീപ്, റബീയുള്ളയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പേരെ പിടിച്ചു. മാര്‍ച്ച് 23നാണ് സംഭവം. ഈ സമയം റബീയുള്ള വിദേശത്തായിരുന്നു. ഉന്നത രാഷ്ട്രീയ ഇടപെടല്‍ കേസ് അന്വേഷണം അട്ടിമറിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് അന്വേഷണ ചുമതല പ്രദീപില്‍ നിന്ന് നീക്കി തൃപ്പൂണിത്തുറ സിഐ ഇ. ഷൈജുവിനെ ഏല്‍പ്പിച്ചു. ഇന്‍ഫോപാര്‍ക്ക് സിഐ സാജന്‍ സേവ്യറിനായിരുന്നു, ആദ്യ ചുമതല. ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരെയും അറസ്റ്റു ചെയ്തു. റബീയുള്ളയെ സംരക്ഷിച്ചു. റബീയുള്ളയും ക്വട്ടേഷന്‍ സംഘവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം റബീയുള്ളക്ക് തുണയായി. സിഐ രാധാമണിക്കാണ് ഇപ്പോള്‍ കേസ് അന്വേഷണം കൈമാറിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (28 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (2 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (2 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (4 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (4 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (4 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (5 hours ago)

സ്വർണ വിലയിൽ  (5 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (5 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (5 hours ago)

Malayali Vartha Recommends