Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ജയരാജനെ മനപൂര്‍വ്വം വേട്ടയാടുന്നതോ: ജയരാജന്റെ കത്തില്‍ തൂങ്ങി സിപിഎം സിപിഐ കൊമ്പുകോര്‍ക്കല്‍

22 OCTOBER 2016 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

വനം മന്ത്രി കെ രാജുവിന് രഹസ്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ വീണ്ടും ഉടക്കുന്നു. ജയരാജന്‍ നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുക വഴി സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നാണ് ആരോപണം. നേരത്തെ മുതല്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുകയായിരുന്നു. അതിനിടയിലാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലേക്കാണ് തേക്ക് തടി ആവശ്യപ്പെട്ട് ജയരാജന്‍ കത്തെഴുതിയത്. ക്ഷേത്ര പുനരുദ്ധാരണ വേളയില്‍ ഇത്തരം ആവശ്യങ്ങളുമായി ക്ഷേത്രം ഭരണസമിതിക്കാര്‍ മന്ത്രിമാരെ സമീപിക്കാറുണ്ട്. മന്ത്രിമാര്‍ വനം മന്ത്രിക്കാണ് പ്രസ്തുത കത്തുകള്‍ അയക്കാറുള്ളത്. ഇ.പി. ജയരാജന്‍ പറയുന്നതു പോലെ ഇത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.
സിപിഎമ്മിനുള്ളില്‍ നിന്നും ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതിനായി ഔദ്യോഗിക പക്ഷം സംശയിക്കുന്നുണ്ട്. അതിന് സിപിഐയുടെ പിന്തുണ ഉണ്ടെന്നാണ് സിപിഎമ്മിന്റെ സംശയം, പിന്തുണയ്ക്കാന്‍ തങ്ങള്‍ ആദര്‍ശവാദികളാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും സിപിഎം വിശ്വസിക്കുന്നു. ജയരാജന് വിഷയത്തില്‍ ജനയുഗം എഴുതിയ എഡിറ്റോറിയല്‍ സിപിഎം നേതൃത്വത്തെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.
അഞ്ചു വര്‍ഷവും ഒരമ്മ പെറ്റ മക്കളെ പോലെ സിപിഐയും സിപിഎമ്മും കഴിയുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. സിപിഐ ഉടക്കി പോവുകയാണെങ്കില്‍ അതേ നിമിഷത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെ കൂട്ടാനായിരിക്കും സിപിഎം ശ്രമിക്കുക. കേരള കോണ്‍ഗ്രസിനെ സിപിഎം നിശ്ചിത അകലത്തില്‍ നിര്‍ത്തിയിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. വനം മന്ത്രി കെ രാജുവിനും കാനം രാജേന്ദ്രനുമെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ് . സിപിഐ ഇത്തരത്തില്‍ പെരുമാറുന്നതിനു പിന്നില്‍ വിഎസ് അച്യുതാനന്ദനും കൈയുണ്ടോ സംശയിക്കുന്നു,. സിപിഐയ്ക്ക് വിഎസ് വിശ്വസ്തനാണ്.

വിഷയത്തില്‍ ജയരാജന്റെ വിശദീകരണം
ക്ഷേത്ര നിര്‍മാണത്തിന് തേക്ക് തടി സൗജന്യമായി ചോദിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. ക്ഷേത്രകമ്മിറ്റി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് ജയരാജന്‍ വ്യക്തമാക്കി. ഒരുമന്ത്രി എന്ന നിലയിക്ക് ലഭിച്ച നിവേദനം താന്‍ കീറിക്കളയണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും അത് ദേവസ്വം ബോര്‍ഡിന്റേതാണെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളും വനംമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇരിണാവിലുള്ള ക്ഷേത്ത്രിലെ കൊടിമര നിര്‍മാണത്തിനായി ഇപി ജയരാജന്‍ 1,200 ക്യുബിക് മീറ്റര്‍ തേക്ക്തടി വനംവകുപ്പിനോട് ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലൂടെ ജയരാജന്‍ തേക്ക് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി അത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിച്ചു. ജയരാജനെ വേട്ടയാടുന്നതിനെതിരെ മാതൃഭൂമി ചാനലില്‍ തമ്മിലടി തുങ്ങി




 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (11 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (29 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (44 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (52 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (56 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (2 hours ago)

Malayali Vartha Recommends