Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

റെയ്ഡ് പേടിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥര്‍ വീടുപൂട്ടി സ്ഥലം കാലിയാക്കുന്നു: ജേക്കബ് തോമസ് സര്‍വ്വ മര്യാദയും ലംഘിക്കുന്നുവെന്ന് മുഖ്യന് പരാതി

28 OCTOBER 2016 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി 7മുതൽ 13വരെ നടക്കും... മീഡിയ സെൽ ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് സ്‌പീക്കർ

ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനമുൾപ്പെടെ രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം

ശിവഗിരി മഹാതീർത്ഥാടനത്തിന് ഇന്ന് തുടക്കമാവും...രാവിലെ 9.30 ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 93-ാമത് തീർത്ഥാടനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും...

വിരട്ടാന്‍ നോക്കേണ്ട കാര്യങ്ങള്‍ ഡീല്‍ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. ഐഎസ് ഐപിഎസ് കലഹം രൂക്ഷമാകുന്നു. പിണറായി ധര്‍മ്മസങ്കടത്തില്‍. കെ എം എബ്രാഹത്തിന് പിന്നാലെ ടോംജോസ് ഐഎഎസിന്റെ വീട്ടിലും റെയ്ഡിന് വിജിലന്‍സ് എത്തിയതോടെ സംസ്ഥാനത്തെ ഐഎസുകാര്‍ മുഖ്യന്റെ ഓഫീസിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കാന്‍ ആലോചിക്കുന്നു. ജേക്കബ് തോമസിന്റെ പകപോക്കലില്‍ തങ്ങളെ ഇരകളാക്കുന്നുവെന്നാണ് ആരോപണം. ചിലര്‍ വീടും പൂട്ടി സ്ഥലം കാലിയാക്കുന്നു. വിജിലന്‍സ് റെയ്ഡ് പൊതുമധ്യത്തില്‍ തന്നെ അവഹേളിക്കുന്നതിനായാണെന്ന് ടോം ജോസ് ഐ.എ.എസ്. ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ കേസെടുത്ത് വിജിലന്‍സ് ഇന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്.
ഫ്‌ലാറ്റിലെ വിജിലന്‍സ് പരിശോധന വാറന്റില്ലാതെ; ജേക്കബ് തോമസിനു ഗൂഢലക്ഷ്യങ്ങളെന്നു കെ.എം. ഏബ്രഹാം
തിരുവനന്തപുരംന്മ വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയതിനു പിന്നില്‍ ഡയറക്ടര്‍ ജേക്കബ് തോമസിനു ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നു ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനു രേഖാമൂലം പരാതി നല്‍കി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയതായി കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ധനകാര്യ പരിശോധനാ വിഭാഗം അദ്ദേഹത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്തതാണു പ്രകോപനമെന്നു സംശയമുണ്ടെന്നും ഏബ്രഹാം തുറന്നടിച്ചു. ഈ ക്രമക്കേട് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്റെ വീട്ടില്‍ മര്യദയുടെ സീമകള്‍ ലംഘിച്ച്, മൊഴിയെടുക്കുന്നതിനും മുന്‍പു നടത്തിയ പരിശോധന നിഷ്പക്ഷമായി റിപ്പോര്‍ട്ട് നല്‍കുന്നതിനെതിരെ തന്നെ ഭീഷണിപ്പെടുത്താനല്ലേ എന്നു സംശയിക്കണമെന്ന് ഏബ്രഹാം കത്തില്‍ ചൂണ്ടിക്കാട്ടി.
വിജിലന്‍സ് കോടതി മുന്‍പാകെ എന്തു വിവരം നല്‍കാനും താന്‍ തയാറാണെന്നിരിക്കെ ഭീഷണിയും പീഡനവും ഇല്ലാതെ ധനസെക്രട്ടറി എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് ഇത്തരം പരാതി നല്‍കുന്നത്. താന്‍ ഓഫിസിലായിരിക്കെ ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടാവൂ എന്നറിഞ്ഞു വാറന്റ് പോലുമില്ലാതെ രാവിലെ 11നാണു പരിശോധകസംഘം എത്തിയതെന്നു കത്തില്‍ വ്യക്തമാക്കി.
ഏറ്റവും സീനിയര്‍ ആയ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്ന നിലയില്‍ തന്നെ അറിയിക്കുക എന്ന സാമാന്യ മര്യാദ പോലും പാലിച്ചില്ല. വനിതാ ഓഫിസര്‍മാരും സംഘത്തില്‍ ഇല്ലായിരുന്നു. തന്നെ സംബന്ധിക്കുന്ന എന്തു വിവരവും സ്വമേധയാ നല്‍കാന്‍ തയാറാണെന്നിരിക്കെ പ്രാഥമികാന്വേഷണത്തില്‍ പതിവില്ലാത്ത മിന്നല്‍ പരിശോധനാ നാടകം എന്തിനായിരുന്നുവെന്നു മനസ്സിലാവുന്നില്ല. ഇതാണു ഗൂഢോദ്ദേശ്യം സംശയിക്കാന്‍ കാരണം.
കണക്കില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിന്‍മേല്‍ വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ചു കഴിഞ്ഞ മാര്‍ച്ച് 23നു തന്റെ സ്വത്തുവിവരം സംബന്ധിച്ച വിശദ കുറിപ്പ് വിജിലന്‍സിനു നല്‍കിയിരുന്നു. എന്തെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടെങ്കില്‍ തന്നോടു ചോദിക്കുന്നതായിരുന്നു മാന്യത. ഭവനനിര്‍മാണ സഹകരണ സംഘം വഴി നിര്‍മിച്ച ജഗതിയിലെ മില്ലേനിയം അപ്പാര്‍ട്‌മെന്റില്‍ തന്റെ ഫ്‌ലാറ്റിന്റെ അതേ വലിപ്പത്തില്‍ ജേക്കബ് തോമസിനും ഫ്‌ലാറ്റുണ്ടായിരുന്നു. അതുകൊണ്ടു ഫ്‌ലാറ്റിന്റെ അളവെടുക്കാന്‍ സംഘത്തെ വിടേണ്ട കാര്യമുണ്ടായിരുന്നില്ല.
പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന്റെ തലവന്‍ 'ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം, ഞങ്ങള്‍ നിസഹായരാണ്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ആണ്' എന്നു പറഞ്ഞതു തന്റെ സംശയം ബലപ്പെടുത്തുന്നു. വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്ക്കു വീട്ടില്‍ എത്തിയ സമയത്തു തന്നെ അതിന്റെ വാര്‍ത്ത ഒരു ചാനലില്‍ കാണിച്ചതും സംശയമുണര്‍ത്തുന്നു. തന്നെ മോശമാക്കാന്‍ ജേക്കബ് തോമസിന്റെ അറിവോടെ ചോര്‍ത്തിയതാണെന്നു കരുതണം.
തുറമുഖ വകുപ്പില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു 2016 മാര്‍ച്ചില്‍ ധനവകുപ്പ് ജേക്കബ് തോമസിന് എതിരായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ജേക്കബ് തോമസിനെതിരെ നടപടിക്കു റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 2016 ഏപ്രിലിനും ഒക്ടോബര്‍ 15നും ഇടയില്‍ താന്‍ ഈ ഫയല്‍ കണ്ടിട്ടില്ല. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ജൂണിലോ ജൂലൈയിലോ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നു. റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടിയാണു ശുപാര്‍ശ ചെയ്യുന്നത് എന്നറിഞ്ഞുള്ള പകപോക്കലല്ലേ ഇതിനെല്ലാം പിന്നില്‍ എന്നും സംശയിക്കണം. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ അധികാരം പേരിനും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ മറ്റ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്-കത്തില്‍ പറയുന്നു.
മുഖ്യനും സമ്മര്‍ദ്ദത്തില്‍ ഇത്തവണ ജേക്കബ് തോമസിനെ സര്‍ക്കാര്‍ കൈയ്യൊഴിയാനാണ് സാധ്യത്.
ഐഎഎസ് ഉദ്യോഗസ്ഥരെ പിണക്കി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അതുികൊണ്ട് തന്നെ പിണറായി ജേക്കബ് തോമസിനെ വിലക്കുമെന്നും സൂചനയുണ്ട്.അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് കെ.എം ഏബ്രഹാമിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ഏറ്റെടുത്തത്.
അതേസമയം, കെ.എം ഏബ്രഹാമിനെതിരായ പരാതിക്കു പിന്നില്‍ ജേക്കബ് തോമസ് ആണെന്നാണ് ഐ.എ.എസ് വിഭാഗത്തിന്റെ പരാതി. തന്നെ മോശക്കാരനാക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്നാണ് ഏബ്രഹാമിന്റെ പരാതി. കോടതി ഉത്തരവിനു പിന്നിലും ജേക്കബ് തോമസിന്റെ സ്വാധീനമുണ്ട്. എന്നാല്‍ ധനവകുപ്പിന് കീഴിലുള്ള പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ജേക്കബ് തോമസിനെതിരായ ക്രമക്കേടും പുറത്തുവന്നിരുന്നു. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും ഐ.എ.എസ് വിഭാഗത്തെ പ്രകോപിപ്പിക്കുണ്ട്. സര്‍ക്കാരില്‍ നിന്ന് രണ്ട് നീതിയാണെന്നാണ് ഇവരുടെ പരാതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (10 minutes ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (13 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (23 minutes ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (46 minutes ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (1 hour ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (1 hour ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (1 hour ago)

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (13 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (13 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (13 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (13 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (13 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (14 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

Malayali Vartha Recommends