Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സംസ്ഥാനത്തെ സി.പി.എം ക്രിമിനലുകള്‍ സര്‍ക്കാരിന് പുലിവാലാകുന്നു, പല നേതാക്കന്‍മാരും ക്രിമിനലുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെന്ന് റിപ്പോര്‍ട്ട്

31 OCTOBER 2016 04:42 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

സംസ്ഥാനത്ത്, പ്രത്യേകിച്ച് നഗരങ്ങളില്‍ വളര്‍ന്നുവരുന്ന സി പി എം ക്രിമിനലുകള്‍ സര്‍ക്കാരിനുതന്നെ പുലിവാലാകുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരുപറഞ്ഞ് മുതലാളിമാരുടെ കാശുകൊണ്ട് വളര്‍ന്ന കുട്ടി സഖാക്കള്‍ മുതല്‍ ഏരിയ സഖാക്കള്‍ വരെ പലയിടത്തും ക്രിമിനല്‍ സംഘങ്ങളുടെ കാവലാളുകളാണ്. കേരളത്തില്‍ സി പി എം ക്വട്ടേഷന്‍ സംഘങ്ങള്‍ പുതുമയല്ല. കണ്ണൂരിലെ ക്രിമിനല്‍ ലോബി പലപ്പോവും കൊലക്കത്തി രാഷ്ട്രീയം പ്രാവര്‍ത്തികമാക്കിയത് ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും ക്രിമിനലുകള്‍ ആശ്രയിച്ചത് പാര്‍ട്ടി പിന്തുണയുള്ള സംഘങ്ങളെയാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന കൊടി സുനി അടക്കമുള്ള കുറ്റവാളികള്‍ സി പി എമ്മിന്റെ തണലിലാണ് വളര്‍ന്നത്. ചന്ദ്രശേഖരനെ മാത്രമല്ല, നിരവധി കൊലകള്‍ക്ക് പിന്നില്‍ പ്രാദേശിക നേതാക്കളെ കൂടാതെ ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് തുമ്പ് ലഭിച്ചിരുന്നുവെങ്കിലും ചുടര്‍ നടപടികളൊന്നും ഉണ്ടായില്ല. 

ഭരണം ലഭിച്ചതോടെ ക്രിമിനല്‍ സംഘം പാര്‍ട്ടിക്കും ഭരണത്തിനും തലവേദനയാകുന്ന സ്ഥിതിയാണ്. കൊച്ചിയില്‍ യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സി പി എം കളമശേരി ഏരിയാ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ വി എ സക്കീര്‍ ഹുസൈനാണ്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ മേഖല കേന്ദ്രീകരിച്ചായിരുന്നു. വന്‍തോതിലുള്ള ഇടപാടുകള്‍ സി പി എം നേതാക്കളെ ചുറ്റിപറ്റിയാണ് അരങ്ങേറുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട്ട് ഒരു സി ഐ ടി യു നേതാവും സി പി എം കൂട്ടാളികളും തമ്മിലുള്ള ബിസിനസ് സംരംഭങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വന്‍തോതിലുള്ള സാമ്പത്തിക സമാഹരണമാണ് സഖാക്കളെ ചുറ്റിപ്പറ്റി നടക്കാറുള്ളത്. ഒട്ടുമിക്ക ജില്ലകളിലും ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ് പല പ്രവര്‍ത്തകരും. വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായി ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ പെട്ട ഒരു സഖാവ് ഇപ്പോള്‍ ജനപ്രതിനിധിയാണ്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് അധോലോക സാമ്പത്തിക ഇടപാടുകള്‍, അവിഹിത സ്വത്ത് സമ്പാദനം, വരവില്‍ കവിഞ്ഞ വരുമാനം വാരിക്കൂട്ടല്‍ എന്നിവയെല്ലാം സഖാക്കളെ ചുറ്റിപ്പറ്റി അരങ്ങേറുന്നുണ്ട്. ഇവര്‍ നിയമത്തിന്റെ പിടിയില്‍ പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയാതെ വിലപിക്കേണ്ട സാഹചര്യമാണ് നേതൃത്വത്തിനുള്ളത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്വട്ടേഷന്‍ സംഘം എന്നുവരെ പറഞ്ഞ് എറണാകുളത്തെ പാര്‍ട്ടി ക്രിമിനല്‍ സംഘം ഭീഷണി മുഴക്കിയിരുന്നു. യുവ വ്യവസായിയുടെ പരാതിയിലാണ് ഈ വിവരമുള്ളത്.
വയനാട് ജില്ലയില്‍ അമിതമായി സ്വത്ത് സമ്പാദിച്ച ഒരു നേതാവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ വരെ എത്തിയത് സംസ്ഥാന നേതാക്കളുടെ ഒത്താശയോടെയായിരുന്നുവെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. ഈ നേതാവിന് തോട്ടങ്ങളും ബിസിനസുകളും ഉണ്ടായിരുന്നു. എല്ലാ പാര്‍ട്ടിയെ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് ആരോപണം. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ ധനികര്‍ക്കുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിലും മറ്റും കരുക്കള്‍ നീക്കിയത് നിലമ്പൂരിലടക്കം പാട്ടാണ്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ ഭരണം വിവിധ ജില്ലകളിലെ ക്രിമിനല്‍ തേരോട്ടംപോലും നിയന്ത്രിക്കാനാവാതെ അന്തിച്ചു നില്‍ക്കുകയാണ്. പഴയതുപോലെ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി വിചാരിച്ചാലും നടക്കുന്നില്ല. പാര്‍ട്ടിയിലെ ഗുണ്ടാസംഘം ഭരണത്തിന്റെ പേരില്‍ പുതിയ അവതാരങ്ങളാകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ട്. ഭരണതലത്തിലെ ഐ എ എസ്-ഐ പി എസ്-വിജിലന്‍സ് തര്‍ക്കങ്ങള്‍ക്കിടെ പാര്‍ട്ടിയിലെ സംഘര്‍ഷങ്ങളും വര്‍ധിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (44 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends