Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഷഷ്ടി പൂര്‍ത്തിയാഘോഷിക്കുന്ന കേരളത്തിന്റെ ഹൃദയം വെട്ടി അധികാരികള്‍

01 NOVEMBER 2016 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

കേരളം ഇന്ന് ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുമ്പോള്‍ 50,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി പിണറായി സര്‍ക്കാര്‍ വന്‍കിട ഭൂവുടമകള്‍ക്ക് പതിച്ചു കൊടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ജില്ലാ ജഡ്ജി ആര്‍ നടരാജനാണ് 50,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് ഐജി എസ് ശ്രീജിത്തിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഇതില്‍ റ്റിആര്‍ഇറ്റി എസ്റ്റേറ്റിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കാനൊരുങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട് കമ്മീഷന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്‍മേല്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചതോടെ ഏക്കറുകള്‍ അന്യാധീനപ്പെടുമെന്ന് ഉറപ്പായി.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ ബി കോശിയാണ് വന്‍കിട തോട്ടം ഉടമകള്‍ക്ക് അനുകൂലമായി അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ജെ ബി കോശിയുടെ നോമിനിയായി മനുഷ്യാവകാശ കമ്മീഷനില്‍ നിയമിതനായ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. കെവി മോഹനാണ് ഇപ്പോള്‍ ഹാരിസണ്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ പോകുന്നത്. കെ വി മോഹന്‍ ഇടതു സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ ചെയ്‌സന്‍ ഓഫീസറാണ്. കെ വി മോഹന്‍ നേരത്തെ ഹാരിസണ്‍ എസ്റ്റേറ്റിനു വേണ്ടി ഹാജരായ അഭിഭാഷകനാണ്. കഴിഞ്ഞ ദിവസം ഹാരിസണ്‍ കേസില്‍ ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ എ ജി രഞ്ജിത് തമ്പാന്‍ ഒഴിവായി. ഹാരിസണുമായി ബന്ധമുള്ളതു കൊണ്ടാണ് അദ്ദേഹം ഒഴിവായത്.

വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സുശീല ഭട്ടിനെ സിപിഐ മന്ത്രി ചന്ദ്രശേഖരന്‍ മാറ്റിയിരുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരാനാകട്ടെ ഒന്നിനെ കുറിച്ചും ഒരു വിവരവുമില്ല. വിവരമുള്ള കെ പി രാജേന്ദ്രന്‍ പറഞ്ഞു കൊടുക്കുന്നുമില്ല.

അഴിമതിക്കാരാണെന്ന് നാട്ടുകാര്‍ പറയുമെങ്കിലും യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരാണ് പൊതു സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെറു വിരലെങ്കിലും അനക്കിയത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍പ്രകാശ് എറണാകുളം കളക്ടറായിരുന്ന എംജി രാജമാണിക്യത്തെ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള അന്വേഷണ സമിതിയുടെ അധ്യക്ഷനാക്കി.

മനുഷ്യാവകാശ കമ്മീഷന്‍ പൊതു സ്വത്താണെന്ന് കണ്ടെത്തിയ മുണ്ടക്കയം റ്റി ആര്‍ റ്റി എസ്റ്റേറ്റ് തിരിച്ചു പിടിക്കാനുള്ള ചുമതലയും രാജമാണിക്യത്തിനു നല്‍കി. സുശീലഭട്ടിനെ അടൂര്‍പ്രകാശ് സര്‍ക്കാര്‍ ഭൂമി കേസില്‍ അഭിഭാഷകയായും തീരുമാനിച്ചു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ ഐജി ശ്രീജിത്തിനെ ക്രൈബ്രാഞ്ചില്‍ നിന്നും രാജമാണിക്യത്തെ കളക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി.

അഴിമതി വിരുദ്ധ സുവിശേഷ പ്രസംഗങ്ങള്‍ നിരന്തരം നടത്തുകയും ഇപി ജയരാജനെ തിരുത്തുകയും ചെയ്യുന്ന സിപിഐയാണ് ഇതൊക്കെ ചെയ്തതെന്നോര്‍ക്കണം. നിര്‍ഭാഗ്യത്തിന് ആര്‍ നടരാജന്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും മാറുകയും ചെയ്തു. പിന്നീട് നടരാജന്‍ കൈകാര്യം ചെയ്തിരുന്ന ജില്ലകളുടെ ചുമതല ലഭിച്ച അന്നത്തെ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശി, റ്റി ആര്‍റ്റിഇറ്റി എസ്റ്റേറ്റിന് അനുകൂലമായി കരുക്കള്‍ നീക്കി. നടരാജന്റെ നിര്‍ദ്ദേശാനുസരണം അന്വേഷണം നടത്തിയ ഐ ജി ശ്രീജിത്തിനെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തു. ഹൈക്കോടതി ജഡ്ജിയാകുന്നതിനുമുമ്പ് തേയില കമ്പനികളുടെ അഭിഭാഷകനായിരുന്നു കോശി.

സര്‍ക്കാര്‍ മാറി വന്നാലും ഇവിടെയൊന്നും നടക്കില്ലെന്നതിന്റെ ഉദാഹരണമാണ് പുതിയ സംഭവ വികാസങ്ങള്‍. ഷഷ്ടി പൂര്‍ത്തിയായ കേരളത്തിന്റെ ബാക്കി പ്രതീക്ഷ ഇനി പിണറായി വിജയനിലാണ്. അദ്ദേഹത്തിനെങ്കിലും 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കേരളത്തിനു മടക്കി നല്‍കാനാവുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends