Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിമുന്നുകാരന്‍ പതിനേഴുകാരിയെ ഗര്‍ഭിണിയാക്കി സംഭവത്തില്‍ ദുരൂഹത; കാമുകനെ രക്ഷിക്കാന്‍ യുവതിയുടെ കള്ളക്കഥയെന്ന് സംശയം മനുഷ്യാവകാശക്കമ്മിഷന്‍ ഇടപെടുന്നു

10 NOVEMBER 2016 12:38 PM IST
മലയാളി വാര്‍ത്ത

എന്റെ ഗര്‍ഭം ഇങ്ങനല്ല. തനിക്കതെന്താണെന്നുപോലും അറിയില്ല. 13 കാരന്‍ സമ്മതിക്കുന്നില്ല. തന്നെ കരുതിക്കൂട്ടി ചതിച്ചതാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഇതോടെ സംഭവത്തിനു പിന്നില്‍ മറ്റാരോ ആണെന്ന സംശയം ബലപ്പെട്ടു. പതിമുന്ന് വയസുകാരനില്‍ നിന്ന് പതിനേഴുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ദുരൂഹതകളെന്ന് സംശയം. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണോ യുവതിയുടെ വെളിപ്പെടുത്തലെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. പതിമുന്ന് വയസ്സുകാരനില്‍നിന്ന് ഗര്‍ഭിണിയായെന്ന പതിനേഴുകാരിയുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
ആരുടെയെങ്കിലും സമ്മര്‍ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന്‍ സംശയിക്കുന്നു. തെറ്റായ തെളിവുകള്‍ നല്‍കാന്‍ ചിലപ്പോള്‍ പതിനേഴുകാരിക്ക് കഴിയുമെന്നും കമ്മിഷന്‍ നിരിക്ഷിച്ചു. ആരോപണവിധേയനായ പന്ത്രണ്ടു വയസ്സുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്കും കമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ഡിവൈ.എസ്പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
കള്ളമശ്ശേരി സ്വദേശിയായ പതിനേഴു വയസുകാരി ശുചിമുറിയില്‍ പ്രസവിച്ചത് കാക്കനാട്ടെ സണ്‍റൈസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിയിലെ ശുചിമുറിയിലായിരുന്നു. ഗര്‍ഭണിയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതായിരുന്നു ഇതിന് കാരണം. രാത്രി ഒമ്പതരയോടെ വയറുവേദനയും ഛര്‍ദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നല്‍കിയപ്പോള്‍ കുട്ടി ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്‌ലെറ്റിന്റെ വാതില്‍ തട്ടിയുള്ള കരച്ചില്‍ കേട്ടു ചെന്നപ്പോള്‍, അര്‍ദ്ധബോധാവസ്ഥയില്‍ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്‌സുമാര്‍ക്ക് കാണാനായത്.
പ്രസവം നടന്നയുടന്‍ തുടര്‍ന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നല്‍കി. തുടര്‍ന്ന് 17 വയസുകാരിയുടെ ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോള്‍, ആദ്യം പേര് പറഞ്ഞു, ഭര്‍ത്താവ് ഗള്‍ഫിലാണെന്നും അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്ന് മനസിലായപ്പോഴാണ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പിന്നീട് 13കാരനാണ് കുട്ടിയുടെ അച്ഛനെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ് 13 വയസുകാരന്‍. ആലപ്പുഴയിലെ യത്തീംഖാനയില്‍ മതപഠനം നടത്തുകയാണ് 13 വയസ്സുള്ള കുട്ടി.
പെണ്‍കുട്ടിയുടെ കളമശ്ശേരിയിലെ വീട്ടിലാണ് അവധി ദിവസങ്ങളില്‍ സാധാരണയായി ഇവന്‍ വരാറുള്ളതെന്നും, വീട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ അനുവാദത്തോടെ ലൈംഗിക ബന്ധം നടന്നതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയം ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയുടെ ഉമ്മ വീട്ടില്‍ ഇല്ലായിരുന്നു. സംഭവം പുറത്തറിയാതിരിക്കാനാണ് വീടിനകലെയുള്ള സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് കൊടുത്തമൊഴി.
നാളെയിതാര്‍ക്കും സംഭവിക്കാം അമ്മമാര്‍ പെണ്‍മക്കളെ നന്നായി കരുതുക ഫോണ്‍ താഴെവെക്കുക ആദ്യമായി. നമ്മുടെ നാട്ടിലെ അമ്മമാരൊക്കെ ഇപ്പോള്‍ ഫെയ്‌സ് ബുക്കിലും വാട്ട്‌സ് ആപ്പിലൂമൊക്കെയാണ്. വാട്ട്‌സ് ആപ്പ് ഇറങ്ങിയ ശേഷം പഴയതു പോലെ പിള്ളാരേ നോക്കാന്‍ സമയമില്ല. പണ്ടത്തെ അമ്മമാര്‍ പെണ്‍മക്കള്‍ സ്‌കൂളിലേയ്ക്ക് ഇറങ്ങുമ്പോള്‍ അടിമുടിയൊന്ന് നോക്കും,. വല്ലാത്ത പ്രായമല്ലേ എന്തെങ്കിലും കുരുട്ടുത്തരങ്ങള്‍ ഒപ്പിച്ചാലോ ഇപ്പോഴത്തെ അമ്മമാര്‍ക്ക് സമയക്കുറവായതിനാല്‍ പെണ്‍മക്കള്‍ വസ്ത്രം ധരിച്ചിട്ടുണ്ടോ എന്നു പോലും നോക്കാറില്ല. കാലം വല്ലാതെ മാറിയിരിക്കുന്നു. അടുത്ത വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ പെണ്‍കുട്ടികളെ അനാവശ്യമായി അയക്കാന്‍ പാടില്ല. വെറുതേ ബന്ധുക്കളെയെന്നല്ല ആരെയും വീട്ടില്‍ മേയാനും വിടരുത്. സൂക്ഷിച്ചാല്‍ പിന്നീട് നിലവിളിക്കേണ്ട അത്രമാത്രം.
സംഭവത്തില്‍ കുഴപ്പത്തിന് കാരണക്കാരന്‍ മറ്റാരോ ആണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ സംശയം കാരണം പന്ത്രണ്ടുകാരന് പ്രത്യുല്പാദനശേഷി കൈവരാന്‍ ഒരു സാധ്യതയുമില്ല ഏതായാലും കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞു. മെഡിക്കല്‍ പരിശോധന നടത്താനാണ് നീക്കം.
എങ്കിലും എന്റെ കുട്ടി അമ്മേ, സംഭവത്തിന് കാരണക്കാരന്‍ പന്ത്രണ്ടുകാരനല്ലെങ്കില്‍ ഒരാളുടെ ജീവിതം കൂടി കുട്ടിച്ചോറായി എന്നു പറഞ്ഞാല്‍ മതിയല്ലോ....
പെണ്‍കുട്ടികളുടെ അമ്മമാരോട് ഒരപേക്ഷ: വല്ലപ്പോഴും പെണ്ണിന്റെ പാവാട താഴ്ത്തി നോക്കണേ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (47 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends