Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..

സിപിഎമ്മും വെട്ടിലായി... സിപിഎമ്മിന്റെ സമവായ ശ്രമം തള്ളി ലക്ഷ്മി നായര്‍; പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ല; ബന്ധുക്കളായ ഡയറക്ടര്‍മാരുടെ പിന്തുണയും ലക്ഷ്മി നായര്‍ക്ക്

29 JANUARY 2017 06:11 PM IST
മലയാളി വാര്‍ത്ത

ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം നടത്തിയ ശ്രമം പാളി. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിലപാടെടുത്തതോടെയാണ് സമവായ ശ്രമം പാളിയത്. സിപിഎം നേതൃത്വം അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ കണ്ടശേഷവും ലക്ഷ്മി നായര്‍ നിലപാട് മയപ്പെടുത്തിയില്ല. ബന്ധുക്കളായ മറ്റു ഡയറക്ടര്‍മാരും വിഷയത്തില്‍ ലക്ഷ്മി നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രശ്‌നപരിഹാരത്തിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് നാളെ യോഗം ചേരും.

ലോ അക്കാദമി സമരത്തോടുള്ള പാര്‍ട്ടിയുടെ തണുപ്പന്‍ പ്രതികരണം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം ഇടപെട്ടത്. ഇതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നാരായണന്‍ നായരുടെ മകളാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.

വിഷയത്തില്‍ പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്ന് മുന്‍ എംഎല്‍എ കൂടിയായ കോലിയക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, 45 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ പ്രതികരണമൊന്നും നടത്താതെ മടങ്ങി. ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായരെ മാറ്റണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരം നടത്തിവരികയാണ്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സിപിഎം ശ്രമം. സമരം ഏറ്റെടുക്കാന്‍ സിപിഎം തയാറാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ, എസ്എഫ്‌ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലൂടെ ഇതു കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥി സമരമാണു നടക്കുന്നതെന്നും രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കോടിയേരി, ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തെ വിദ്യാര്‍ഥി സമരവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഇതിനിടെ പുതിയ പന്തല്‍ കെട്ടി ഉപവാസം ആരംഭിച്ച ബിജെപി നേതാവ് വി.മുരളീധരനു വിദ്യാര്‍ഥികളുടെ വന്‍ പിന്തുണ ലഭിച്ചതും സിപിഎമ്മിനു തലവേദനയായി.

സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ വി.എസ്.അച്യുതാനന്ദന്‍ മുഖ്യ ആവശ്യമായി ഉന്നയിച്ചത് ലോ അക്കാദമിയുടെ സ്ഥലം തിരിച്ചുപിടിക്കണമെന്നായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റണമെന്നും ഭൂമി ഏറ്റെടുക്കണമെന്നും സിപിഐയും കൂടി ആവശ്യപ്പെട്ടതോടെ വിഷയത്തില്‍ ഒറ്റപ്പെട്ട നിലയിലാണു സിപിഎം. ലക്ഷ്മി നായരെ പെട്ടെന്നു കൈവിടേണ്ടെന്ന പാര്‍ട്ടി നിലപാടിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്.

അതില്‍ മുഖ്യം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠന്‍ എന്‍.നാരായണന്‍ നായരാണു ലോ അക്കാദമി ഡയറക്ടര്‍ എന്നതുതന്നെ. നാരായണന്‍ നായരുടെ മകളും പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ പാര്‍ട്ടി ചാനലിനുവേണ്ടി വര്‍ഷങ്ങളായി ഒട്ടേറെ പരിപാടികള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും വമ്പന്‍മാര്‍ മുതല്‍ യുവനേതാക്കള്‍ വരെ ഒട്ടേറെപ്പേര്‍ എല്‍എല്‍ബി നേടിയതു ലോ അക്കാദമി ലോ കോളജില്‍നിന്നാണ്. പ്രവേശനം നേടിയശേഷം ക്ലാസില്‍ കയറാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്നാലും ഹാജരും ഇന്റേണല്‍ മാര്‍ക്കും താനേ വീഴുമെന്നു സിന്‍ഡിക്കറ്റ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി  (27 minutes ago)

പരിക്കേറ്റ ബന്ധുവും മരണത്തിന് കീഴടങ്ങി  (36 minutes ago)

മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ  (1 hour ago)

ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ഇന്ന്  (1 hour ago)

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....  (1 hour ago)

മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്....  (1 hour ago)

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയിൽ  (1 hour ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (2 hours ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (2 hours ago)

അനിശ്ചിതകാല ഒ.പി ബഹിഷ്കരണം പിൻവലിച്ചു...  (2 hours ago)

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും....  (2 hours ago)

കുറ്റക്കാരനെന്ന കണ്ടെത്തൽ സ്റ്റേ ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ട്  (3 hours ago)

അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമാനത്തിലേക്ക്....  (3 hours ago)

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (8 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (8 hours ago)

Malayali Vartha Recommends