Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

സിപിഎമ്മും വെട്ടിലായി... സിപിഎമ്മിന്റെ സമവായ ശ്രമം തള്ളി ലക്ഷ്മി നായര്‍; പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ല; ബന്ധുക്കളായ ഡയറക്ടര്‍മാരുടെ പിന്തുണയും ലക്ഷ്മി നായര്‍ക്ക്

29 JANUARY 2017 06:11 PM IST
മലയാളി വാര്‍ത്ത

ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം നടത്തിയ ശ്രമം പാളി. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിലപാടെടുത്തതോടെയാണ് സമവായ ശ്രമം പാളിയത്. സിപിഎം നേതൃത്വം അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ കണ്ടശേഷവും ലക്ഷ്മി നായര്‍ നിലപാട് മയപ്പെടുത്തിയില്ല. ബന്ധുക്കളായ മറ്റു ഡയറക്ടര്‍മാരും വിഷയത്തില്‍ ലക്ഷ്മി നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രശ്‌നപരിഹാരത്തിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് നാളെ യോഗം ചേരും.

ലോ അക്കാദമി സമരത്തോടുള്ള പാര്‍ട്ടിയുടെ തണുപ്പന്‍ പ്രതികരണം എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം ഇടപെട്ടത്. ഇതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. നാരായണന്‍ നായരുടെ മകളാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.

വിഷയത്തില്‍ പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്ന് മുന്‍ എംഎല്‍എ കൂടിയായ കോലിയക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, 45 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ നാരായണന്‍ നായര്‍ പ്രതികരണമൊന്നും നടത്താതെ മടങ്ങി. ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായരെ മാറ്റണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരം നടത്തിവരികയാണ്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പ്രിന്‍സിപ്പലിന്റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മാനേജ്‌മെന്റിനെ പിണക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സിപിഎം ശ്രമം. സമരം ഏറ്റെടുക്കാന്‍ സിപിഎം തയാറാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ, എസ്എഫ്‌ഐയുടെ സമരപ്പന്തലിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലൂടെ ഇതു കൂടുതല്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥി സമരമാണു നടക്കുന്നതെന്നും രാഷ്ട്രീയ സമരമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ കോടിയേരി, ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തെ വിദ്യാര്‍ഥി സമരവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഇതിനിടെ പുതിയ പന്തല്‍ കെട്ടി ഉപവാസം ആരംഭിച്ച ബിജെപി നേതാവ് വി.മുരളീധരനു വിദ്യാര്‍ഥികളുടെ വന്‍ പിന്തുണ ലഭിച്ചതും സിപിഎമ്മിനു തലവേദനയായി.

സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ വി.എസ്.അച്യുതാനന്ദന്‍ മുഖ്യ ആവശ്യമായി ഉന്നയിച്ചത് ലോ അക്കാദമിയുടെ സ്ഥലം തിരിച്ചുപിടിക്കണമെന്നായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റണമെന്നും ഭൂമി ഏറ്റെടുക്കണമെന്നും സിപിഐയും കൂടി ആവശ്യപ്പെട്ടതോടെ വിഷയത്തില്‍ ഒറ്റപ്പെട്ട നിലയിലാണു സിപിഎം. ലക്ഷ്മി നായരെ പെട്ടെന്നു കൈവിടേണ്ടെന്ന പാര്‍ട്ടി നിലപാടിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്.

അതില്‍ മുഖ്യം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠന്‍ എന്‍.നാരായണന്‍ നായരാണു ലോ അക്കാദമി ഡയറക്ടര്‍ എന്നതുതന്നെ. നാരായണന്‍ നായരുടെ മകളും പ്രിന്‍സിപ്പലുമായ ലക്ഷ്മി നായര്‍ പാര്‍ട്ടി ചാനലിനുവേണ്ടി വര്‍ഷങ്ങളായി ഒട്ടേറെ പരിപാടികള്‍ കൈകാര്യം ചെയ്യുന്നുമുണ്ട്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും വമ്പന്‍മാര്‍ മുതല്‍ യുവനേതാക്കള്‍ വരെ ഒട്ടേറെപ്പേര്‍ എല്‍എല്‍ബി നേടിയതു ലോ അക്കാദമി ലോ കോളജില്‍നിന്നാണ്. പ്രവേശനം നേടിയശേഷം ക്ലാസില്‍ കയറാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി നടന്നാലും ഹാജരും ഇന്റേണല്‍ മാര്‍ക്കും താനേ വീഴുമെന്നു സിന്‍ഡിക്കറ്റ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ത്തന്നെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (22 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

Malayali Vartha Recommends