9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത, ഇൻകംടാക്സ് ഓഫീസിലേക്ക് ഇരച്ചെത്തി പ്രതിഷേധം

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കോൺഫിഡൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റോയി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ. സിജെ റോയി മരണത്തിൽ ദുരൂഹതയാരോപിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മരണത്തിൽ കേന്ദ്രന്വേഷണം അനിവാര്യമാണെന്നും വ്യാവസായികളെ വേട്ടയാടുന്ന രീതി അവസാനിപ്പക്കണമെന്നെല്ലാം പറഞ്ഞാണ് പ്രതിഷേധക്കാർ രംഗത്ത് എത്തിയത്.
അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.
താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























