Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നിരക്കിലും പരിശോധനാ സംവിധാനങ്ങളിലും ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്താന്‍ കര്‍ശന നിയമം കൊണ്ടുവരുന്നു

13 FEBRUARY 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്.... ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും

പത്മകുമാറിന്‍റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

ഇടുക്കിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ ... ജീവനൊടുക്കുമെന്ന് ഭർത്താവ് ഷാലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നതായി സൂചന

ശബരിമലയിലെ തിരക്ക്‌ പൂർണമായും നിയന്ത്രണത്തിൽ... ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ് 5,000 ആയി നിജപ്പെടുത്തി

സ്വകാര്യ ആശുപത്രികളും ലാബുകളും രോഗികളെ പിഴിയുന്നതു നിയന്ത്രിക്കാന്‍ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ തയാറായി. സ്വകാര്യമേഖലയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നാലുവര്‍ഷം മുമ്പു മരവിപ്പിച്ച ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്തത്. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ(2010)ത്തിന്റെ ചുവടുപിടിച്ചുള്ള ബില്ലിനു നിയമവകുപ്പിന്റെ അനുമതി ലഭിച്ചു.

23-നു തുടങ്ങുന്ന ബജറ്റ് സമ്മേളത്തില്‍ ബില്‍ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടാനാണ് ആരോഗ്യ വകുപ്പു ശ്രമിക്കുന്നത്. തുടര്‍ന്ന് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.

എന്നാല്‍ ബജറ്റ് സമ്മേളനത്തിന്റെ സമയപരിമിതി കാരണം ബില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് ഉറപ്പില്ല. നിയമം നടപ്പായാല്‍ കേരളത്തിലെ ചെറുതും വലുതുമായ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും ഫാര്‍മസികള്‍ക്കും നിരക്കിലും പരിശോധനാ സംവിധാനങ്ങളിലും ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്താന്‍ സാധിക്കും.

രോഗികളെ കൊള്ളയടിക്കുന്ന ലാബുകളെ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ കമ്മിഷന്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനും ഇതുമൂലം സാധിക്കും. സ്വകാര്യസര്‍ക്കാര്‍ ആശുപത്രികളെയും ക്ലിനിക്കല്‍ ലബോറട്ടറികളെയും ഫാര്‍മസികളെയും നിയന്ത്രിക്കാന്‍ കേരളത്തില്‍ ഇതുവരെ സമഗ്ര നിയമം ഉണ്ടായിരുന്നില്ല.

നിലവില്‍ ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചാണു കേരളത്തില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. സിക്കിം, മേഘാലയ, അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

നിയമം നടപ്പാകുകയാണെങ്കില്‍ എല്ലാ ആശുപത്രികളും റജിസ്റ്റര്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്ന ആര്‍ക്കും ആദ്യ റജിസ്‌ട്രേഷന്‍ ലഭിക്കും. എന്നാല്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയന്ന കര്‍ശന പരിശോധനയ്ക്കുശേഷമേ ഒരു വര്‍ഷത്തിനുശേഷം സ്ഥിര റജിസ്‌ട്രേഷന്‍ നല്‍കൂ. സ്ഥിര റജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ നടപടി വരും. അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

ആശുപത്രികളിലും ലാബുകളിലും ഓരോ ചികില്‍സയുടെയും പരിശോധനയുടെയും നിരക്കുകള്‍ വെബ്‌സൈറ്റിലൂടെയും അച്ചടിച്ചും പ്രദര്‍ശിപ്പിക്കണം. ചികില്‍സാ ചെലവ് രോഗിക്കു മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും.

ആശുപത്രി വിടുമ്പോള്‍ രോഗം, ചികില്‍സ എന്നിവയുടെ പൂര്‍ണ വിവരം രേഖാമൂലം നല്‍കണം.

എന്നാല്‍ ഒരു ഡോക്ടര്‍ മാത്രമുള്ള ചെറിയ ക്ലിനിക്കുകളെ നിയമം തകര്‍ക്കുമെന്നും നിയമത്തിനെതിരെ വാദിക്കുന്നവര്‍ പറയുന്നു. 1995-ല്‍ ഇത്തരം 1958 ക്ലിനിക്കുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 1100 എണ്ണമേയുള്ളൂ. വന്‍കിട ആശുപത്രികളിലേതുപോലെ ചികില്‍സാ സൗകര്യങ്ങളും മറ്റും ഏര്‍പ്പെടുത്താനാകാതെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടിവരും. അതോടെ രോഗികള്‍ പൂര്‍ണമായും കോര്‍പറേറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാല്‍ ചികില്‍സാച്ചെലവു വര്‍ധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (25 minutes ago)

നിർണായക പങ്കുവഹിച്ചു  (31 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (36 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (49 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (57 minutes ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (1 hour ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (1 hour ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (2 hours ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (2 hours ago)

ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  (2 hours ago)

Malayali Vartha Recommends