Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഹൗസ് ബോട്ടപകടം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്ത്?

06 MARCH 2017 02:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ തനതു വാസ്തു ശില്പ ശൈലിയില്‍ നിര്‍മ്മിച്ച് ഒരുക്കിയിട്ടുള്ളതാണ് കേരളത്തിലെ കെട്ടു വള്ളങ്ങള്‍. കേരളീയ കായല്‍ ത്തടങ്ങളിലൂടെ, ചുറ്റും നിറയുന്ന ഹരിതാഭ നുകര്‍ന്ന് കേരളീയ ആതിഥ്യമര്യാദയുടെ സ്വാദും ആസ്വദിച്ച് അല്പനാള്‍ ചെലവിടണമെന്ന് ആഗ്രഹിക്കുന്ന സ്വദേശികളും വിദേശീയരും ഒക്കെ ഹൗസ് ബോട്ടില്‍ താമസത്തിനെത്തുന്നത് ഇന്ന് സാധാരണമായ കാഴ്ചയായി കഴിഞ്ഞിരിക്കുന്നു.കോണ്‍ക്രീറ്റ് കാടുകളായി മാറി കൊണ്ടിരിക്കുന്ന നഗരങ്ങളിലെ മടുപ്പിക്കുന്ന യാന്ത്രികതയില്‍ നിന്നും മണ്ണിന്റെ മണവും നിറവും നദിയോരങ്ങളുടെ കുളിര്‍മ്മയും സ്വച്ഛന്ദതയും ആസ്വദിക്കാനെത്തുന്നവരില്‍ നല്ലൊരു പങ്കും അതിനായി തെരഞ്ഞെടുക്കുന്നത് കെട്ടു വള്ളങ്ങളിലെ താമസമാണ്.
എന്നാല്‍ ജല ഗതാഗതത്തിന് എത്രത്തോളം അനുയോജ്യമാണ് നമ്മുടെ കായല്‍-നദീജല തടങ്ങളെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആവോ? ഹൗസ്‌ബോട്ട് സംവിധാനം സജ്ജീകരിക്കുമ്പോള്‍ അതിലെ യാത്രക്കാരുടെ/താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി എന്തൊക്കെ ക്രമീകരിക്കണമെന്ന് നിയമപരമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ അവ എന്താണ്? ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന്് പരിശോധിക്കുന്നതിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണുള്ളത്. എന്നൊക്കെ അന്വേഷിക്കാന്‍ വീണ്ടും ഇടയാക്കുന്നതാണ് ഇപ്പോള്‍ നടന്ന ഹൗസ്‌ബോട്ട് അപകടം.

ഇക്കഴിഞ്ഞ ആറു മാസത്തിനിടെ ഹൗസ് ബോട്ട് വ്യവസായ രംഗത്ത് നഷ്ടമായത് 10 ജീവനുകളാണ്. ബോട്ടിന് തീപിടിച്ച 5 സംഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ തന്നെ രണ്ടെണ്ണം യാത്രയിലായിരിക്കുമ്പോഴാണ് . 5 തവണ ബോട്ട് മറിയുകയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ചെറുതും വലുതുമായ 50 ഹൗസ്‌ബോട്ട് അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായതെന്നാണ് പറയുന്നത്.

ദിനംപ്രതി ആയിരത്തോളം ഹൗസ് ബോട്ടുകള്‍ സഞ്ചാരം നടത്തുന്ന ആലപ്പുഴയില്‍ ഹൗസ് ബോട്ടിലേയ്ക്ക് കയറുവാനുള്ള സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. ആപല്‍ ശങ്കയില്ലാതെ സഞ്ചാരികള്‍ക്ക് ഹൗസ്‌ബോട്ടിലേയ്ക്ക് കയറുവാനും ഇറങ്ങുവാനുമുള്ള സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ലഭ്യമല്ല. ധാരാളം ഫ്‌ലോട്ടിംഗ് ജെട്ടികള്‍ ലോഞ്ചു ചെയ്തിരുന്നുവെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായുള്ളൂ.

300 ഓളം ഹൗസ്‌ബോട്ടുകളാണ് ഇവിടെ സഞ്ചാരികളെ കാത്ത് എപ്പോഴുമുണ്ടാകാറുള്ളത്. ഇക്കഴിഞ്ഞ തിരുവോണദിനത്തില്‍ അവയില്‍ രണ്ടെണ്ണം തീപിടുത്തത്തില്‍ നശിച്ചിരുന്നു. സിംഗിള്‍ ബെഡ് റൂമുള്ള പെന്‍ബോയും മൂന്നു ബെഡ്‌റൂമുള്ള വെനീസുമാണ് തീപിടുത്തത്തില്‍ അകപ്പെട്ടത്. ആ മാസത്തില്‍ തന്നെ രണ്ടു ഹൗസ്‌ബോട്ടുകള്‍ അതിനു മുമ്പ് മറിയുകയുണ്ടായി. അന്ന് സ്വദേശികളായ 51 സഞ്ചാരികളാണ് അദ്ഭൂതകരമായി രക്ഷപ്പെട്ടത്.പെന്‍ബോയുടെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അതിലെ സ്റ്റാഫ് മദ്യപിച്ചിരുന്നുവെന്നുമാണ് പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 20 ന് നടന്ന ഒരു പോലീസ് റെയ്ഡില്‍ 250 ഹൗസ് ബോട്ടുകളെയാണ് മതിയായ രേഖകള്‍ ഇല്ലാത്തതിന് പിടികൂടിയത്. ഇവയിലൊന്നും സ്ഥിരമായ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘങ്ങള്‍ ഉണ്ടായിരുന്നില്ല. യാതൊരു നടപടിയും ഇതുവരെയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. തിരുവോണ ദിനത്തിലെ തീ കെടുത്തിയത് കെ എസ് ആര്‍ടി സിയുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമായിരുന്നു.

2012 ജനുവരിയില്‍ ഹൗസ് ബോട്ട് ഉടമകളുടെ അസോസിയേഷനും ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരും സംയുക്തമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഹൗസ് ബോട്ട് യാത്രയുടെ ഫിനിഷിംഗ് പോയിന്റില്‍ ഒരു മിനി ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

ആലപ്പുഴയുടെ കായലില്‍ സഞ്ചാരം നടത്തുന്നവയില്‍ 659 ഹൗസ് ബോട്ടുകള്‍ക്കു മാത്രമാണ് ലൈസന്‍സുള്ളത്. ഇതു കൂടാതെ 248 ഷിക്കാരകളും ഇവിടെ യാത്ര നടത്തുന്നുണ്ട്.. ഇവയില്‍ 700 എണ്ണം മാത്രമാണ് സ്റ്റെബിലിറ്റി പരിശോധനയില്‍ വിജയിച്ചിട്ടുള്ളവ. അതു പോലെ ഇവയിലെ ക്രൂ അംഗങ്ങളാകാന്‍ ലൈസന്‍സ് നേടിയിട്ടുളളവര്‍ 5500 പേര്‍ മാത്രമാണെങ്കിലും അതിലും എത്രയോഅധികം പേര്‍ ഈ ബോട്ടുകളില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്റ്റാഫുകളുടെ ശ്രദ്ധക്കുറവും അലക്ഷ്യമായ പ്രവര്‍ത്തനങ്ങളുമാണ് ഹൗസ്‌ബോട്ടപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (5 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (5 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (5 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends