വിധിയറിഞ്ഞ് ദിലീപിന്റെ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ സഹതടവുകാര്‍

ദിലീപിന് വളരെ പ്രതീക്ഷയായിരുന്നു ജാമ്യം ലഭിക്കുമെന്ന്. എല്ലാ ദിവസത്തെക്കാളും നേരത്തെ ഉണര്‍ന്ന് പ്രഭാത കൃത്യം നിര്‍വ്വഹിച്ച ദിലീപ് തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സഹ തടവുകാരോടും കുടംബത്തോടൊപ്പം ഓണം ഉണ്ണാന്‍ കഴിയുമെന്ന ആത്മ വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇന്നലെ വൈകുന്നേരം അഡ്വ. രാമന്‍ പിള്ളയുടെ ജൂനിയര്‍ അഭിഭാഷകന്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ഒരിക്കല്‍ ജാമ്യം നിഷേധിച്ച അതേ ബഞ്ച് കേസ് പരിഗണിക്കുന്നതിനാല്‍ അധിക ആത്മവിശ്വാസം വേണ്ടെന്ന് അഭിഭാഷകന്‍ ദിലീപിനെ ഉപദേശിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 10 മണി ആയപ്പോള്‍ തന്നെ സെല്ലിന്റെ ചുമതലയുള്ള വാര്‍ഡന്മാരോടു ദിലീപ് കോടതി വാര്‍ത്തകള്‍ തിരക്കി തുടങ്ങി. കൃത്യം 10.20 ആയപ്പോഴേക്കും ദിലീപിനെ സുപ്രണ്ടിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന കാര്യം അറിയിച്ചു. ഒന്നുമിണ്ടാതെ കേട്ടു നിന്നതല്ലാതെ കൂടുതല്‍ ഒന്നും ചോദിക്കാനോ പറയാനോ ദിലീപ് തയ്യാറായില്ല, ഇതിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ജയിലിലേക്ക് വിളിച്ച് ജാമ്യം നിഷേധിച്ചുവെന്ന കാര്യം അറിയിച്ചു. സെല്ലില്‍ മടങ്ങിയ എത്തിയ ദിലീപ് പൊട്ടിക്കരഞ്ഞില്ല. മാത്രമല്ലആരോടും സംസാരിക്കുന്നില്ലെന്നാണ് പോലീസുകാര്‍ നല്‍കുന്ന വിവരം. ആര്‍ക്കും ദിലീപിനെ ആശ്വസിപ്പിക്കാനുമാകുന്നില്ല. സഹ തടവുകാരും വാര്‍ത്ത അറിഞ്ഞ് വിഷമത്തിലാണ്. സുപ്രണ്ടിന്റെ റൂമില്‍ നിന്നും മടങ്ങിയ എത്തിയ ശേഷം ഒരേ കിടപ്പാണ്.
ആലുവയിലെ തറടവാട് വീട്ടിലും വലിയ പ്രതീക്ഷയായിരുന്നു. ശബരിലയ്ക്കായി വ്രതം നോക്കുന്നതിനാല്‍ ഉത്രാടത്തിന് മല ചവിട്ടാനും ദിലീപ് തീരൂമാനിച്ചിരുന്നതായി കൂടുബാംഗങ്ങളോടു പറഞ്ഞിരുന്നു. ഇനി സുപ്രീം കോടതിയിലേക്ക് പോവുകയാണ് ദിലീപിനു മുന്‍പിലുള്ള ഏക വഴി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയാലും ജസ്റ്റീസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാകും കേസ് പരിഗണിക്കുക. ദിലീപിന്റെ സഹോദരനും സഹോദരി ഭര്‍ത്താവും അഡ്വ. രാമപിള്ളയെ കണ്ട ശേഷം ജയിലില്‍ എത്തും. അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ ധരിപ്പിക്കും. അതിന് ശേഷമാകും അപ്പീലിനെ കുറിച്ച ആലോചിക്കുക. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്തതു കള്ളക്കേസ് ആണെന്നും നടനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

പ്രോസിക്യൂഷന്റെ ഓരോ വാദത്തെയും എതിര്‍ത്താണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദിച്ചു.എന്നാല്‍, ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പ്രതിരോധം. ദിലീപിനെ 'കിങ് ലയര്‍' ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ െ്രെഡവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























