14കാരി 17കാരനുമായി പാതിരാത്രി ഒളിച്ചോടി; ഉറങ്ങിക്കിടന്ന കാമുകന്റെ വീട്ടുകാര്‍ കാമുകിയെ കാണുന്നത് പോലീസ് വാതിലില്‍ മുട്ടുബോൾ: ഒടുവിൽ വിഴിഞ്ഞത്തെ ഫ്രീക്കൻ പീഡനക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയായത് ഇങ്ങനെ...

വീട്ടുകാരുടെ ഉപദേശമൊക്കെ കാറ്റിൽ പറത്തി പാതിരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടു പോയ പതിനേഴുകാരനായ പുല്ലുവിള സ്വദേശിയായ കാമുകനും ചാവടി നട സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി കാമുകിയും തമ്മിലുള്ള പ്രണയം ക്ളൈമാക്സിൽ എത്തിയപ്പോൾ കുട്ടിക്കാമുകൻ ജയിലിൽ. ഒളിച്ചോട്ടവും പൊലീസ് അന്വേഷണവും, സംഘര്‍ഷവും വേര്‍പിരിയലുമെല്ലാം സിനിമാക്കഥയെ വെല്ലുന്നത്.
കാമുകനൊപ്പം പെണ്‍കുട്ടി മുങ്ങിയെന്ന് വീട്ടുകാര്‍ അറിയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്. അയല്‍പക്കത്തെ ബന്ധുക്കളോടൊപ്പം മാതാപിതാക്കൾ അന്വേഷണം തുടങ്ങി. അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ ഇവര്‍ തീരുമാനിച്ചു. നേരെ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്ക്. രണ്ടുപേര്‍ക്കുമായി പൊലീസും തെരച്ചില്‍ തുടങ്ങി. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയാവുന്ന ബന്ധുക്കള്‍ പതിനേഴുകാരന്റെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തി . ഇരുവരും അവിടെയുണ്ടെന്ന് മനസിലായി.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കിലാണ് ഇവര്‍ വീട്ടിലെത്തിയത്. സമീപത്തെ മുറിയില്‍ കിടന്നുറങ്ങിയ പതിനേഴുകാരന്റെ മാതാവും സഹോദരിയുമാകട്ടെ ഇതൊന്നും അറിഞ്ഞതുമില്ല. വലിയ ബഹളം കേട്ടാണ് ഇവര്‍ എഴുന്നേറ്റത്. നോക്കുമ്പോൾ വീടിന് മുന്നില്‍ പൊലീസും കുറെയാളുകളും. കാര്യം തിരക്കിയപ്പോഴാണ് കാമുകിയുമായി മകന്‍ ഇവിടെയെത്തിയെന്ന് അറിയുന്നത്. പിടികൂടി സ്റ്റേഷനിലെത്തിക്കാനുള്ള പൊലീസ് ശ്രമത്തെ പതിനേഴുകാരന്‍ ചെറുത്തു. രണ്ട് പൊലീസുകാര്‍ക്ക് കാമുകന്റെ മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തു്. ഒടുവില്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്പ്പെടുത്തി ഇവരെ സ്റ്റേഷനിലെത്തിച്ചു.
ഏറെനാളായുള്ള പ്രണയമായിരുന്നു എന്ന് പൊലീസിന് മനസ്സിലായി. ക്ലാസില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങുന്നതെങ്കിലും കയറുന്നത് വല്ലപ്പോഴും മാത്രം. ബൈക്കില്‍ കറങ്ങി നടക്കുന്നത് പലരും കണ്ടിരുന്നു. ഒരു ദിവസം വീടിന് മുന്നില്‍ വരെ ബൈക്കില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ശാസിച്ചെങ്കിലും ബന്ധം തുടര്‍ന്നു. കാമുകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതോടെയാണ് അര്‍ദ്ധരാത്രിയില്‍ മുങ്ങാനുള്ള പദ്ധതിയൊരുങ്ങിയത്. ഇങ്ങനെയാണ് ബൈക്കില്‍ വീട്ടുകാര്‍ അറിയാതെ കടന്നത് .
പൊലീസ് ഇരുവരുടെയും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തി. പെണ്‍കുട്ടിക്ക് 14. കാമുകന് 17. ഇതോടെ സംഭവം പുലിവാലായി . വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കൃത്യനിര്‍വഹണത്തിന് തടസം വരുത്തി പൊലീസിനെ ആക്രമിച്ചു. രണ്ട് കുറ്റങ്ങളും പതിനേഴുകാരന് മേല്‍ ചുമത്തി. പ്ലാൻ ചെയ്തത് പോലെ പാതിരാത്രി ബൈക്കില്‍ ഒളിച്ചോടിപ്പോയ ഇരുവരും രണ്ടുവഴിക്ക്. കാമുകന്‍ ജുവനൈല്‍ കോടതിയിലേക്ക്. പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം വീട്ടിലേക്കും.
https://www.facebook.com/Malayalivartha





















