അശ്രമത്തിലെ അനുയായികളില്‍ ഗുണ്ടകളുണ്ടോ? അമൃതാനന്ദമയി ആനുഗ്രഹിക്കും; എതിര്‍ക്കുന്നവരെ സഹായികള്‍ ആക്രമിക്കും

ദുരൂഹതകളുടെ താഴ്‌വരയായി കൊല്ലത്തെ അമൃതാനന്ദമയീ മഠം മാറുന്നു. അഞ്ച് വര്‍ഷം മുമ്പ് സത്‌നാംസിംഗ് എന്ന ബിഹാര്‍ സ്വദേശി അമൃതാനന്ദമയിയുടെ ദര്‍ശന വേദിയില്‍ പരിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് അനുയായികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് തിരുവനന്തപുരം പേരൂര്‍ക്കട മാനസികരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച സത്‌നാംസിംഗ് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കക്കാരനായ മരിയോ പോള്‍ എന്ന യുവാവിനും ആശ്രമം ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി.
സത്‌നാംസിംഘിന്റെ മരണവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വീഴ്ചപറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്ന് കണ്ടെത്തിയിരുന്നു. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സത്‌നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നെങ്കിലും കണ്ടിരു ഒന്നും നടന്നില്ല.
മാനസികപ്രശ്‌നം ഉണ്ടെന്ന് പറഞ്ഞായിരുന്നു 22കാരനായ സത്‌നാമിനെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയത്. എന്നാല്‍ ആശ്രമത്തില്‍ എത്തുന്നതിന് മുമ്പ് വരെ സത്‌നാമിന് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നെന്ന് വീട്ടുകാരും ബന്ധുക്കളും അന്ന് ആരോപിച്ചിരുന്നു.
കൊല്ലം ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമായിരുന്നു സത്‌നാമിനെ അന്ന് ആശുപത്രിയില്‍ ഹാജരാക്കിയിരുന്നത്. പക്ഷെ, അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അമൃതാനന്ദമയീ മഠത്തിനെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 2012 ആഗസ്റ്റ് ഒന്നിനാണ് ബിഹാറിലെ ബോധ് ഗയ യൂണിവേഴ്‌സിറ്റിലിയെ നിയമവിദ്യാര്‍ത്ഥിയായിരുന്ന സത്‌നാംസിംഗ് കൊല്ലത്തെ ആശ്രമത്തിലെത്തിയത്.
https://www.facebook.com/Malayalivartha





















