അമൃതാനന്ദമയിയുടെ ശിഷ്യയെ ബലാല്‍സംഘം ചെയ്തിട്ടും നടപടിയുണ്ടായില്ല

മഠത്തില്‍ വെച്ച് വിദേശിയായ ശിഷ്യ ബലാല്‍സംഘത്തിന് ഇരയായിട്ടും അമൃതാനന്ദമയിയോ, മഠം അധികൃതരോ സംസ്ഥാന സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഗെയ്ല്‍ ട്രെഡ് വെല്‍ എന്ന വിദേശിയാണ് ഇക്കാര്യം തന്റെ വിരുദ്ധ നരകം എന്ന പുസ്തകത്തിലൂടെ മാനഭംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ മഠം അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. അമൃതാനന്ദമയി മഠത്തില്‍ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ പുസ്തകം എഴുതിയതെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ അന്ന് വ്യക്തമാക്കിയിരുന്നു. കൈരളി ചാനല്‍ എം.ഡി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലും പുസ്തകത്തില്‍ പറഞ്ഞ ആരോപണങ്ങളില്‍ ട്രെഡ് വെല്‍ ഉറച്ച് നിന്നിരുന്നു.
രണ്ട് പതിറ്റാണ്ട് മഠത്തില്‍ കഴിഞ്ഞയാളാണ് ഗെയ്ല്‍ ട്രെഡ്. പുസ്തകത്തില്‍ പറഞ്ഞതത്രയും സത്യമാണെന്നും നേരിട്ട് കണ്ടതും അനുഭവിച്ചതുമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മഠം വിട്ട് 15 കൊല്ലം കഴിഞ്ഞാണ് അവര്‍ പുസ്തകം എഴുതിയത്. വന്‍ എതിര്‍പ്പ് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞത്. താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് പിന്നീടാണ് മനസിലായതെന്ന് പുസ്തകത്തില്‍ പറയുന്നു. മഠം വിട്ട ശേഷം യാതൊരു പ്രതീക്ഷയും ഇല്ലാതെ കുറേക്കാലം ജീവിച്ചൂ.
പക്ഷെ, മഠത്തില്‍വച്ചുണ്ടായ ക്രൂരവും നിന്ദ്യവുമായ അനുഭവങ്ങള്‍ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടേയിരുന്നു. എന്താണ് അവിടെ നടക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് തോന്നി. അതിനാലാണ് പുസ്തകം രചിച്ചതെന്നും അവര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ പറയുന്നു.
പുസ്തകം വിവാദമായതോടെ ഗെയ്ല്‍ മാതാ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ആശ്രമത്തിലെ സന്യാസിനി ലക്ഷ്മി രംഗത്തെത്തിയിരുന്നു. ലക്ഷ്മി തന്റെ സഹോദരിയും കൂട്ടുകാരിയുമാണ്. അവള്‍ക്കും ആശ്രമത്തിലെ ചില അന്തേവാസികളില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ആരുടെയോ പ്രേരണ കൊണ്ടാണ് ലക്ഷ്മി തനിക്കെതിരെ പറഞ്ഞതെന്നും. ഇതിന് പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്നും ഗെയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















