അവധി ദിവസങ്ങളില്‍ ഇംഗ്ലീഷ് ബൈബിള്‍ വായിക്കാൻ പഠിപ്പിക്കാം എന്ന വ്യാജേന ബൈക്കിലെത്തി പെൺകുട്ടിയെ കൂട്ടികൊണ്ടുപോകും; നേരത്തെ കുട്ടിയെ വിളിക്കാനെത്തിയ മതാപിതാക്കള്‍ കണ്ടത് ഫ്രോക്ക് ഇല്ലാതിരിക്കുന്ന മകളെ: തിരുവനന്തപുരത്ത് സിഎസ്‌ഐ സഭാ വികാരി പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്...

പ്രായപൂര്‍ത്തിയാകാത്ത പത്തു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയത് സിഎസ്‌ഐ സഭയിലെ വികാരി. നെയ്യാര്‍ ഡാം പിടികൂടിയ തിരുവനന്തപുരം സ്വദേശി ഫാദര്‍ ദേവരാജന്‍ റിമാന്‍ഡ് ചെയ്തു സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പത്തുവയസുകാരി പെണ്‍കുട്ടിയെ രണ്ടുതവണയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി പോലീസിന് സംശയം ഉണ്ട്. ബൈബിള്‍ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വ്യാജേനയാണ് ഇയാള്‍ പത്തുവയസുകാരിയെ വശീകരിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ വിളിച്ചുകൊണ്ട് പോകുകയായിരുന്നു അവധി ദിവസങ്ങളില്‍ എല്ലാം ഇത് ചെയ്യാറുണ്ടായിരുന്നു എന്നാണ് സൂചന പള്ളിയുടെ ചേര്‍ന്നുള്ള മുറിയിലായിരുന്നു ബൈബിള്‍ പഠനം ഇവിടെയാണ് പീഡനവും നടന്നത്.
കഴിഞ്ഞ മാസം 30 നും 8 നും പീഡനം നടന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. ബൈബിള്‍ പഠനത്തിന് കൊണ്ടുവന്നശേഷം പെണ്‍കുട്ടിക്ക് മിഠായി നല്‍കും. അങ്ങനെ വശീകരിക്കും. പെണ്‍കുട്ടിയെ ഇയാള്‍ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗത്തു കൈകള്‍ കൊണ്ട് തൊട്ടതായും പരാതിയില്‍ പറയുന്നു ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റുപല രീതിയിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു . കഴിഞ്ഞ 8 ന് നേരത്തെ വിളിച്ചുകൊണ്ടുപോകാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയില്‍ എത്തി അപ്പോള്‍ ഫ്രോക്കില്ലാതെ ഇരിക്കുന്ന കുട്ടിയെയാണ് അവര്‍ കണ്ടത് ഇതോടെയാണ് അച്ഛന്റെ തനിരൂപം പുറത്തായത്.
താന്‍ ചെയ്യുന്നത് ഒന്നും പുറത്താരോടും പറയരുത് എന്ന് സമ്മതിപ്പിച്ച ശേഷമാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. അച്ഛനും അമ്മയും ഫ്രോക്കില്ലാതെ ഏറുന്ന കുട്ടിയോട് കാര്യങ്ങള്‍ തിരക്കി കുട്ടി നടന്നതെല്ലാം പറയുകയായിരുന്നു. ഇതിനുശേഷം കേസില്‍നിന്ന് രക്ഷപെടാം ഫാദര്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി.
എന്നാല്‍ കുട്ടിയുടെ അച്ഛനും അമ്മയും അച്ഛനെതിരെ ഉള്ള നിലപാടില്‍ ഉറച്ചുനിന്നു. സിഎസ്‌ഐ സഭയിലെ പ്രമുഖരും അച്ഛനെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കി എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ചയ്ക്ക് എല്ലാ എന്ന് മനസിലാക്കി ഇയാള്‍ ആശുപത്രി വാസത്തിനും ശ്രമം തുടങ്ങി. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പ് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























