പത്മപ്രഭാപുരസ്ക്കാരം കവി പ്രഭാവർമ്മക്ക്

ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്ക്കാരം കവി പ്രഭാവർമ്മക്ക്. 75,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരാർഹനെ തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. വൃത്തബദ്ധവും ഭാഷാശുദ്ധവുമായ മലയാള കവിതയുടെ പാരമ്പര്യ പ്രൗഢിയെ തലയെടുപ്പോടെ പുതിയ കാലത്തേക്ക് ആനയിച്ച കവിയാണ് പ്രഭാവര്‍മയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
എം മുകുന്ദന് പുറമെ വി. മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവര്രാണ് സമിതി അംഗങ്ങൾ.പയ്യന്നൂരിലെ ടി.കെ. നാരായണന്‍ നമ്പൂതിരിയുടേയും എന്‍. പങ്കജാക്ഷി തമ്പുരാട്ടിയുടേയും മകനായി ജനിച്ച പ്രഭാവര്‍മ അയര്‍ക്കാട്ടുവയല്‍ പയിനിയര്‍ സ്‌കൂളില്‍ പ്രാഥമികപഠനത്തിന് ശേഷം തൃക്കൊടിത്താനം സര്‍ക്കാര്‍ സ്‌കൂളില്‍ തുടര്‍പഠനം നടത്തി. തുടര്‍ന്ന് എം.എ., എല്‍.എല്‍.ബി. എന്നീ ബിരുദങ്ങള്‍ നേടി. ശ്യാമമാധവം, സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം, രതിയുടെ കാവ്യപദം, ദൃശ്യമാധ്യമങ്ങളുടെ സംസ്‌കാരം, കേവലത്വവും ഭാവുകത്വവും, സന്ദേഹിയുടെ ഏകാന്തയാത്ര, മഞ്ഞിനോട് വെയിലെന്ന പോലെയും എന്നിവയാണ് പ്രധാനകൃതികള്‍.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ വ്യക്തിയാണ് പ്രഭാവർമ്മ.
https://www.facebook.com/Malayalivartha
























