Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..


ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...


പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ.. ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി.. രാജ്യത്ത് ആവശ്യത്തിനുള്ള പെട്രോളിയം കരുതലുണ്ട്...ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും..ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ.. റോഡ് ഷോ..


ഒമാനിലെ മിന്നൽപ്രളയം..പ്രിയപ്പെട്ട രണ്ടുപേരുടെ വിയോഗം ഇനിയും നാടിന് ഉൾക്കൊള്ളാനായിട്ടില്ല... ജീവിതത്തിലെ സന്തോഷ യാത്രകളിലൊന്നാണ് അവളുടെ അവസാന യാത്രയായി മാറിയത്..

എല്ലാ സംശയങ്ങളും വളര്‍ത്തച്ചന് നേരെ... ചെന്നായ് കൊണ്ട് പോയെന്ന് കരുതിയ കുട്ടിയെ ചതിച്ചത് വളത്തച്ഛനായ ചെന്നായ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

14 OCTOBER 2017 11:33 PM IST
മലയാളി വാര്‍ത്ത

ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതാകാമെന്ന നിഗമനത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

പോലീസ് കസ്റ്റഡിയിലായ ഇദ്ദേഹത്തെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. എന്നാല്‍ കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം. ഈ വിവരം അറിഞ്ഞ ടെകസാസിലെ മലയാളി സമൂഹം ആകെ ഞെട്ടലിലാണ്. മലയാളിയായ വെസ്ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് അഞ്ച് പിന്നിട്ടിട്ടും ഫലമുണ്ടായില്ല.

മൂന്നു വയസുകാരിയെ പാല്‍ കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തിയെന്നും പിന്നാലെ കുട്ടിയെ കാണാതെ പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കള്ളമാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പു ദത്തെടുത്ത കുട്ടിയെ ശനിയാഴ്ച മുതലാണ് കാണാതായത്.

കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിനു ശേഷമാണ് ഇവര്‍ പോലീസിനെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് ഇവരുടെ സ്വന്തം മകളെ കസ്‌ററഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനും മൃഗങ്ങള്‍ ആക്രമിക്കാനും സാധ്യതയില്ലെന്നു കണ്ടതോടെ സംശയം വെസ് ലിയിലേക്ക് തിരിയുകയായിരുന്നു. പൊലീസ് ശനിയാഴ്ച പിതാവ് വെസ്ലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. ഇതും വിശ്വാസയോഗ്യമല്ല എന്ന നിലപാടിലാണ് പോലീസ്.

ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്. ദത്തെടുക്കും മുമ്പ് കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി കുഞ്ഞിന് നല്ല അടുപ്പമുണ്ടായിരുന്നു.

മുത്തശ്ശി എന്ന് കുട്ടി വിളിച്ചിരുന്ന സ്ത്രീയ്ക്ക് വേണ്ടി മണിക്കൂറോളം കുഞ്ഞ് അനാഥാലത്തിന്റെ പടിക്കെട്ടുകളില്‍ ഇരിക്കുമായിരുന്നു. ഈ സ്ത്രീ എത്തുമ്പോള്‍ ഓടിയെത്തി അവരെ കുട്ടി കെട്ടിപ്പിടിക്കുന്നതും പതിവായിരുന്നെന്ന് എന്‍ജിഒയുടെ സെക്രട്ടറി ബബിതാ കുമാരി പറയുന്നു. കുട്ടിയുടെ കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ടായിരുന്നെന്നും ഇവര്‍ ഓര്‍ക്കുന്നു. വന്ന ദിവസം നിശബ്ദയായിരുന്ന കുട്ടി പതിയെ പതിയെ എല്ലാവരുമായി അടുക്കുകയും കൂട്ടാകുകയുമായിരുന്നെന്നും ബബിത പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (9 minutes ago)

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (14 minutes ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (20 minutes ago)

ഇസ്രായേലിൽ ഇറാന്റെ കടുത്ത മിസൈൽ വർഷം; ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചു, വൻ നാശനഷ്ടം...  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ;  (32 minutes ago)

ഒമാനിലെ മിന്നൽപ്രളയം  (44 minutes ago)

ന്യൂയോര്‍ക്കില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയിലുണ്ടായിരുന്ന ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (46 minutes ago)

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (55 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (2 hours ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (2 hours ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (2 hours ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (3 hours ago)

Malayali Vartha Recommends