Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

വ്യവസ്ഥകൾ കാറ്റിൽ പറത്തി; കേരളാ ലോ അക്കാഡമി വീണ്ടും സമരവേദിയാകുന്നു

15 OCTOBER 2017 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

കോളേജ് അധികൃതരുടെ പീഡനങ്ങള്‍ക്കിരയായ വിദ്യാര്‍ഥികളുടെ പ്രതിഷേധംമൂലം കേരളാ ലോ അക്കാഡമി ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ കേരളാ ലോ അക്കാദമി വീണ്ടും സമരവേദിയാകുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന 29 ദിവസത്തെ സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിൽ ചില വ്യവസ്ഥകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥകളൊന്നും മാനേജ്‌മന്റ് പാലിക്കുന്നില്ല. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധിക്കുകയാണ്.

ഇതിനുമുൻപ് വിദ്യാർഥിസമരം നടന്നത് പ്രിന്‍സിപ്പാൾ ഡോ. ലക്ഷ്‌മിനായര്‍ വിദ്യാർഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു. പിന്നീട്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളുടെ ഭാഗമായി ലക്ഷ്‌മിനായരെ പ്രിന്‍സിപ്പല്‍ സ്‌ഥാനത്തുനിന്നു നീക്കിയിരുന്നു. എന്നാല്‍, ലക്ഷ്‌മിനായര്‍ കോളജ്‌ ഭരണത്തില്‍ ഇടപെടരുതെന്ന നിബന്ധന ലംഘിച്ചെന്നും അധ്യാപകരെ മറയാക്കി പ്രതികാരനടപടികള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

കോളേജിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പാൾ സ്‌ഥാനത്തു ലക്ഷ്‌മിനായരുടെ പേരാണ്. അവരുടെ ചിത്രവും വച്ചിട്ടുണ്ട്. കോളജ്‌ ഡയറക്‌ടറും ലക്ഷ്‌മിനായരുടെ അച്ഛനുമായ ഡോ. എന്‍. നാരായണന്‍നായര്‍ വാര്‍ധക്യസഹജമായ അവശതകളിലാണ്‌. ഇതു മുതലെടുത്താണു ലക്ഷ്‌മിനായര്‍ കോളജിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്നു വിദ്യാര്‍ഥികള്‍പറയുന്നു. സര്‍ക്കാര്‍ ഇടപെടലിനേത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പുവ്യവസ്‌ഥപ്രകാരം കാമ്പസിലും ഹോസ്‌റ്റലിലുമുള്ള സി.സി. ടിവി കാമറകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം പൂര്‍ണമായി നടപ്പായില്ല. വിദ്യാര്‍ഥിസമരത്തേത്തുടര്‍ന്നു കോളജിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭാവി നടപടികള്‍ ആലോചിക്കാന്‍ ഇന്നു ലോ അക്കാഡമി വിദ്യാര്‍ഥികള്‍ പ്രത്യേകയോഗം ചേരും. കോളജുകളില്‍ സമരം അനുവദിക്കാനാവില്ലെന്ന കഴിഞ്ഞദിവസത്തെ ഹൈക്കോടതി വിധി ആയുധമാക്കി മാനേജ്‌മെന്റ്‌ ഏതറ്റംവരെയും പോകുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്‌. കോളജ്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാല്‍ സമരം നേരിടാന്‍ പോലീസ്‌ സഹായം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഡയറക്‌ടര്‍ക്കു പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങളാകും ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുക. മുമ്പു നടത്തിയ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. കോളജ്‌ ആവശ്യങ്ങള്‍ക്കു 13 ഏക്കര്‍ മാത്രം മതിയെന്നിരിക്കേ മാനേജ്‌മെന്റ്‌ ട്രസ്‌റ്റ്‌ 40 ഏക്കറോളം അനധികൃതമായി കൈവശംവച്ചിട്ടുണ്ട്‌. ഇതിനെതിരേ റവന്യൂ വകുപ്പ്‌ ഇപ്പോഴും നടപടിക്കു തയാറായിട്ടില്ല. വിദ്യാര്‍ഥിയെ ജാതിപ്പേരു വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്‌മിനായര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥി പിന്നീടു പരാതി പിന്‍വലിക്കുകയാണ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends