Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി… പി ശശി സി പി എമ്മില്‍ തിരിച്ചെത്തുന്നു, യു ഡി എഫ്‌ സര്‍ക്കാര്‍ സഹായിച്ചു

16 JULY 2014 05:12 PM IST
മലയാളി വാര്‍ത്ത.

ലൈംഗികാരോപണക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായ സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശി ഉടന്‍ സി പി എമ്മില്‍ തിരിച്ചെത്തൂം. ഔദ്യോഗികപക്ഷം ശശിക്ക്‌ വേണ്ടിയും അച്യുതാനന്ദന്‍ ശശിക്കെതിരെയും രംഗത്തെത്തിയതോടെയാണ്‌ ശശി പാര്‍ട്ടിയില്‍ നിന്നും പുറത്തായത്‌. ശശിക്കെതിരായ ആരോപണം അച്യുതാനന്ദന്‍ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ്‌ പാര്‍ട്ടി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശി അദ്ദേഹത്തിന്റെ പ്രതാപകാലത്താണ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്തായത്‌. അതും തെളിയിക്കപ്പെടാത്ത ലൈംഗികാരോപണത്തിന്‌.
ലൈഗിംക പീഡനക്കേസ്‌ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു മന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ശശിയെ ലൈംഗികാരോപണക്കേസില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയ ഒരു യു ഡി എഫ്‌ നേതാവിനെ രക്ഷിച്ചത്‌ ശശിയാണ്‌. ഇതു മാത്രമല്ല പ്രമുഖരായ പല കോണ്‍ഗ്രസ്‌ നേതാക്കളെയും വിവിധ കേസുകളില്‍ നിന്നും ശശി രക്ഷിച്ചിരുന്നു. ഇതിന്റെ ഉപകാര സ്‌മരണയായിട്ടാണ്‌ ശശിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
ലൈംഗിക പീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ നീലേശ്വരം പോലീസ്‌ കോടതിയെ അറിയിച്ചു. ഡി വൈ എഫ്‌ ഐ നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ്‌ ശശിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇത്തരമൊരു ആരോപണം തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന്‌ നേതാവും ഭാര്യയും പോലീസിനോട്‌ പറഞ്ഞു. ഇതിനിടെ ചില സി പിഎം നേതാക്കള്‍ ശശിക്കെതിരെ ആരോപണം ഉന്നയിച്ചയാളെ സമീപിച്ചിരുന്നു. ശശിക്കെതിരായ ആരോപണം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ആദ്യം നേതാവ്‌ വിസമ്മതിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയിലെ ഒരു പ്രമുഖ നേതാവ്‌ ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്രൈം പത്രാധിപര്‍ നന്ദകുമാറാണ്‌ ശശിക്കെതിരെ കോടതിയെ സമീപിച്ചത്‌. ഡി വൈ എഫ്‌ ഐ നേതാവ്‌ ആരോപണം പിന്‍വലിച്ചതോടെയാണ്‌ കേസ്‌ എഴുതി തള്ളണമെന്നാവശഅയപ്പെട്ട്‌ പോലീസ്‌ കോടതിയെ സമീപിച്ചത്‌.
പരാതിക്കാരന്‌ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന്‌ കോടതി ഡിഫി നേതാവിനോട്‌ ചോദിച്ചിരുന്നു. അദ്ദേഹം ഒരു മാസം സാവകാശം ചോദിച്ചു. ഇതിനിടയിലാണ്‌ സംസ്ഥാന നേതാക്കള്‍ ശശിക്കുവേണ്ടി നേതാവിനെ സമീപിച്ചത്‌. ഒരു മാസത്തെ സമയപരിധി അവസാനിച്ചു. കോടതി തീരുമാനമെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ നേതാവ്‌ വീണ്ടും സാവകാശം ചോദിക്കുകയായിരുന്നു. കോടതി ഒരാഴ്‌ച സമയം നല്‍കി. കാസര്‍ഗോഡ്‌ നീലേശ്വരത്തെ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ ചികിത്സയിലായിരിക്കെ നേതാവിന്റെ ഭാര്യയെ ശശി പീഡിപ്പിച്ചുവെന്നാണ്‌ ആരോപണം. അച്യുതാനന്ദന്‍ കേസില്‍ സാക്ഷിയായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകുന്നതിന്‌ ഹൈക്കോടതി സ്റ്റേ കിട്ടി. ശശിയെ വിടാന്‍ വി എസിന്‌ ഇപ്പോഴും ഭാവമില്ല. ഒരാഴ്‌ചയ്‌ക്കുള്ളില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നാമ്‌ വി എസ്‌ നോക്കുന്നത്‌.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (32 minutes ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (43 minutes ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (58 minutes ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (1 hour ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (2 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (3 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (4 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (5 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (5 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (6 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (7 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends