അപകടത്തിൽപ്പെട്ട ആളെ കാത്തിരിക്കുന്ന കുടുംബത്തെയാണ് ഞാൻ ആ നിമിഷം ഓർത്തത്- കെട്ടിടത്തിൽ നിന്ന് താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞ സാധു മനുഷ്യനെ രക്ഷപ്പെടുത്തിയ അഭിഭാഷകയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷപ്പെടുത്താതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്നപ്പോള്‍ ചോരയൊലിപ്പിച്ച് ഏറെനേരെ റോഡില്‍ കിടന്നയാളെ അശുപത്രിയിലെത്തിച്ചത് അജ്ഞാതയായ വീട്ടമ്മയുടെ ഇടപെടലിലൂടെയായിരുന്നു. കേരളം ഏറെ ചര്‍ച്ച ചെയ്ത ആ സാധു മനുഷ്യന്റെ ജീവന്‍ രക്ഷിച്ച യുവതിയെ തേടിയായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയുടെ യാത്ര. ഒടുവില്‍ സാഹായിക്കാന്‍ ആരുമില്ലാതെ റോഡില്‍ കിടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകയായി എത്തിയത് ഹൈക്കോടതി അഭിഭാഷകയായ
രഞ്ജിനിയാണ്.
പത്മാ തീയേറ്ററിന് 50മീറ്റര്‍ പുറകില്‍ താമസിക്കുന്ന രഞ്ജിനി മകളുമായി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഓട്ടോ വിളിക്കാന്‍ പോകുന്നതിനിടയിലായിരുന്നു ആ ദാരുണ ദൃശ്യം കണ്ണില്‍ പതിഞ്ഞത്. ജീവനുണ്ടായിരുന്നത് കൊണ്ട് പൊതുപ്രവര്‍ത്തനങ്ങളില്‍ തല്പരയായ അഭിഭാഷകയ്ക്ക് മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. അടുത്തുള്ള ആളുകളെ വിളിച്ചു കൂടിയെങ്കിലും പലരും വരാന്‍ മടി കാണിച്ചു. ഒടുവില്‍ വേഗം സജിയെ വാഹനത്തില്‍ കയറ്റി ആശുപത്രില്‍ എത്തിക്കുകയായിരുന്നു.
മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു കൊച്ചിയിലെ ആ കാഴ്ച. ആള്‍ക്കൂട്ടത്തിനിടയില്‍ നന്മയുടെ പ്രകാശവുമായെത്തിയ ഈ യുവതിയെ കുറിച്ച് കേരളം അഭിമാനിക്കുന്നു. സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടിനുള്ളില്‍ സഹ ജീവിയോട് അനുകമ്പയില്ലാത്ത ലോകത്തിന്റെ നേര്‍ചിത്രമാണ് ഹൃദയം നടുക്കുന്ന ആ വീഡിയോ.
നാളെയൊരിക്കല്‍ ആള്‍ക്കൂട്ടം തിരിഞ്ഞു നോക്കാതെ വഴിയരികില്‍ മൃതപ്രായനായി ഉറുമ്പരിച്ച് കിടക്കുന്നത് നിങ്ങാളാകാം... നിങ്ങളുടെ അമ്മയോ, സഹോദരിയോ ആകാം. ആ ഓര്‍മ്മപ്പെടുത്തലാണ് കരുണയ്ക്കായി കേഴുന്ന ആ നല്ല സഹോദരിയുടേത്. ദൈവം മസിലും ആരോഗ്യവും കൂടുതല്‍ സമ്മാനിച്ചുള്ള പുരുഷന്മാരുടെ ആള്‍ക്കൂട്ടത്തിലേക്ക് കരുണയുമായെത്തിയ അഭിഭാഷകയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha



























