സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജികളില്‍ വിധി ഇന്ന്

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജികളില്‍ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. അവധി ദിവസമായിരുന്നിട്ടും രണ്ട് ശനിയാഴ്ച ഉള്‍പ്പെടെ പ്രത്യേക സിറ്റിങ് നടത്തി വാദം പൂര്‍ത്തിയാക്കി ഹരജികള്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.
കക്ഷികള്‍ക്ക് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനും അവസരം നല്‍കി. സോളാര്‍ കമീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ കമീഷന് രൂപം നല്‍കാനാണ് അന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമായിരുന്നു സര്‍ക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ വാദം.
കമീഷന്റെ നടപടികളോട് പൂര്‍ണമായും സഹകരിച്ചശേഷം ഇപ്പോള്‍ കമീഷന്‍ രൂപവത്കരണത്തെ ചോദ്യം ചെയ്യുന്നത് നിലനില്‍ക്കില്ല. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സരിതയുടെ കത്തിനെമാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു
സോളാര്‍ കമീഷന്റെ നടപടികളുമായി സഹകരിച്ചതിനാല്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാനുള്ള അവകാശമില്ലെന്ന സര്‍ക്കാറിന്റെ വാദം ശരിയല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. 33 കേസുകളില്‍ പ്രതിയായ സരിതയെ കമീഷന്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി വിസ്തരിച്ചു. ഇത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. പരിഗണന വിഷയങ്ങള്‍ മറികടന്നാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് നിയമവിരുദ്ധവും ഹരജിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചത് വലിയ മാനഹാനിയുണ്ടാക്കിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷിചേരാന്‍ ഹരജി നല്‍കിയവരുടെ വാദവും കോടതി കേട്ടിരുന്നു
https://www.facebook.com/Malayalivartha
























