നായര്‍ മുഖവും ആര്‍.എസ്.എസ് അനുകൂലിയാണെന്ന പ്രചരണവും ചെന്നിത്തലയ്ക്ക് വിനയാകുന്നു; ക്രൈസ്തവ സഭകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നു, സഭാനേതാക്കളെ കാണാന്‍ ഉമ്മന്‍ചാണ്ടിയും തയ്യാറല്ല

മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ സഭകള്‍ യു.ഡി.എഫുമായും കോണ്‍ഗ്രസുമായും അകലുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ക്രിസ്തീയ മുഖമായ ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് നിന്ന് മാറിയതോടെയാണ് സഭകള്‍ മറുകണ്ടം ചാടിയതെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയ്ക്ക് നായര്‍ സമുദായത്തിന്റെ പ്രതിനിധിയെന്ന പ്രതിച്ഛായയും ആര്‍.എസ്.എസുമായി ബന്ധം ഉണ്ടെന്ന എല്‍.ഡി.എഫിന്റെ ആരോപണവും ക്രൈസ്തവ സഭകള്‍ ശരിവയ്ക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്‍.എസ്.എസുമായി ചെന്നിത്തല അകല്‍ച്ചയിലാണിപ്പോള്‍. കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരം ഏറ്റപ്പോള്‍ ഒരാളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അന്ന് സി.പി.എമ്മായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അതിന് കാരണമായത് ചെന്നിത്തല മല്‍സരിക്കുന്നത് മുഖ്യമന്ത്രിപദത്തിലേക്ക് വരുന്നതിന്റെ ഭാഗമാണെന്ന് വ്യാപകപ്രചരണം നടന്നിരുന്നു. ഇത് ക്രൈസ്തവ വിശ്വാസികളുടെ വോട്ട് ഭിന്നിക്കാനിടയാക്കി.
2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങും മുമ്പേ സഭാനേതൃത്വങ്ങളടക്കം ഉമ്മന്‍ചാണ്ടിക്ക് എതിരായിരുന്നു. തെരഞ്ഞെടുപ്പിലത് പ്രതിഫലിക്കുകയും ചെയ്തു. സഭകളുമായി ഐക്യത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. അതിന് ഉമ്മന്‍ചാണ്ടി മുന്‍കൈ എടുക്കണം. കേരളത്തിലെ കോണ്‍ഗ്രസില്‍ പദവികളില്ലാതിരുന്ന അദ്ദേഹം അതിന് താല്‍പര്യം കാട്ടിയില്ല. ചെങ്ങന്നൂരിലെ ക്രിസ്തീയ സഭകളില്‍ 18% പേര്‍ ഓര്‍ത്തഡോക്‌സ് വിഭാഗമാണ്. ഇവര്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനുമായി ഏറെ അടുപ്പും പുലര്‍ത്തുന്നവരാണ് ഒര്‍ത്തഡോക്‌സ് സഭാനേതാക്കള്‍. ഇത് അദ്ദേഹത്തിന് വലിയ അനുഗ്രഹമായി.
നിര്‍ണായക ഘടകമായിരുന്ന ക്രിസ്തീയ സഭകളുടെ വോട്ട് ചോരാതെ നോക്കാന്‍ യിഡിഎഫ് നേതാക്കള്‍ ശ്രമിച്ചില്ല. സഭകളുമായി ഏറെ അടുപ്പമുള്ള ശോഭനാ ജോര്‍ജ്ജിനെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ സഭാ വോട്ടുകള്‍ സജി ചെറിയാന്റെ പെട്ടിയില്‍ വീഴ്ത്താന്‍ എല്‍ഡിഎഫിനു സാധിച്ചു. മാര്‍ത്തോമ, സിഎസ്‌ഐ, പെന്തക്കോസ്ത് വിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാന്‍ സജി ചെറിയാന് കഴിഞ്ഞു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാണ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇടതുമുന്നണി സര്‍ക്കാരിനോട് പരിഭവമൊന്നും ഇല്ലെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ച നിലപാട്. അത് വോട്ടര്‍മാര്‍ക്കുള്ള കൃത്യമായ നിര്‍ദ്ദേശമായിരുന്നു.
സഭാ മേലധ്യക്ഷന്‍മാരെ കണ്ട് അവരുടെ നിലപാടുറപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സഭാ പരമാധ്യക്ഷനായ കാതോലിക്കാ ബാവയുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത പറഞ്ഞ് തീര്‍ക്കാത്തതും യു.ഡി.എഫിന് തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നിനു മുമ്പുതന്നെ സിപിഎമ്മിന്റെ മുന്‍നിര നേതാക്കള്‍ െ്രെകസ്തവ സഭാ നേതാക്കളുമായി കൃത്യമായ ധാരണകളും ചര്‍ച്ചകളും നടത്തിയിരുന്നു. ക്രിസ്ത്യന്‍ വോട്ടുകളും ഈഴവ വോട്ടുകളും എല്‍ഡിഎഫിനൊപ്പം നിന്നു. ബി.ജെ.പിയോടുള്ള വിരോധം വെള്ളാപ്പള്ളി തീര്‍ത്തത് സജി ചെറിയാനൊപ്പം നിന്നായിരുന്നു.
https://www.facebook.com/Malayalivartha





















