കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായതും കെട്ടിയതും രഹ്‌നയുടെ തന്‍റേടത്തിൽ... ക്രിമിനലുകൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിച്ചത് 26 വർഷം; കെവിന്‍റെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോൾ ചുരുളഴിയുന്നത് പകയുടെയും പ്രതികാരത്തിന്‍റെയും രണ്ടര പതിറ്റാണ്ടുകളുടെ ചരിത്രം

കെവിന്റെ പക്കൽ നിന്നും നീനുവിനെ തട്ടിക്കൊണ്ടു വരാൻ സ്വന്തം മകനെയും ഭർത്താവിനെയും ചട്ടം കെട്ടിയത് നീനുവിന്‍റെ അമ്മ രഹ്‌നയായിരുന്നു. കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. കെവിനെ ഭീഷണിപ്പെടുത്തി നീനുവിനെ സ്വതന്ത്രയാക്കാൻ രഹന സ്വന്തം നിലയിൽ കോട്ടയം മാന്നാനത്ത് എത്തിയതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചു.രണ്ടര പതിറ്റാണ്ടു മുൻപ് നീനുവിന്‍റെ പിതാവ് ചാക്കോയെ മിശ്രവിവാഹം ചെയ്തതാണ് രഹന.
മുസ്ലിം കുടുമ്പത്തിൽ ജനിച്ചു വളർന്ന രഹന കത്തോലിക്കനായ ചാക്കോയുമായി പ്രണയത്തിലായിരുന്നു. തെൻമല ഒറ്റക്കൽ സ്വദേശികളായിരുന്നു ഇരുവരും. കൊല്ലം ജില്ലയിലെ തമിഴ്നാട് അതിർത്തി പ്രദേശമാണ് തെൻമല. ക്രിമിനലുകൾ തിങ്ങി പാർക്കുന്ന പ്രദേശമായതിനാൽ തന്നെ പൊലീസിന്‍റെ ഹിറ്റ് ലിസ്റ്റിൽ തെൻമല നേരത്തെ തന്നെ ഇടം നേടിയിട്ടുമുണ്ട്. ചാക്കോയുമായുള്ള വിവാഹത്തിനു വീട്ടുകാർ എതിർത്തതോടെ സ്വന്തം വീട്ടിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് രഹന ചാക്കോയുടെ ഭാര്യയായത്.
വീട്ടുകാരെയും സമുദായത്തെയും വെല്ലുവിളിച്ച് അന്ന് രഹന നടത്തിയ നീക്കങ്ങൾ ഏറെ വിവാദമായിരുന്നു. മുസ്ലീം സമുദായത്തെയും ക്രിസ്ത്യൻ സഭയെയും വെല്ലുവിളിച്ച് അതേ നാട്ടിൽ ജീവിക്കാൻ ചാക്കോയ്ക്ക് ധൈര്യം കൊടുത്തതും രഹന തന്നെയായിരുന്നു. രഹന ക്രിസ്ത്യാനിയെ വിവാഹം കഴിച്ചപ്പോൾ സ്വന്തം കുടുംബം ഏറെ അപമാനം ഏൽക്കേണ്ടി വന്നിരുന്നു. നിന്‍റെ മക്കളിൽ നിന്നും നിനക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടാകുമെന്ന രഹനയുടെ വീട്ടുകാരുടെ ശാപം രഹനയെ അലട്ടിയിരുന്നുവെന്നും സൂചനയുണ്ട്. ഇതാണ് നീനുവിന്‍റെ കാര്യത്തിൽ രഹന ഇത്രയും കർക്കശ നിലപാട് സ്വീകരിക്കാൻ കാരണമായത്.
മകൻ സാനുവിന്‍റെ പ്രണയത്തിൽ കാമുകിയെ സ്വന്തമാക്കുന്നതിനു മുന്നിൽ നിന്നതും രഹനയാണ്. എന്നാൽ മകളുടെ പ്രണയത്തെ രഹന എതിർക്കാൻ കാരണം സാമ്പത്തികമായ അന്തരവും കെവിൻ നീനുവിനെ ചതിക്കുമെന്ന ഭയവുമായിരുന്നു. ബന്ധവുമായി മുന്നോട്ട് പോയാൽ കെവിനെ കൊന്നു കളയുമെന്ന് രഹന തന്നെ നീനുവിനോട് പറഞ്ഞിട്ടുമുണ്ട്. ഇതാണ് കെവിനെ കൊന്നതിൽ തന്‍റെ രക്ഷിതാക്കൾക്ക് പങ്കുണ്ടെന്ന് നീനു തറപ്പിച്ചു പറഞ്ഞത്.
https://www.facebook.com/Malayalivartha




















