അമിത രക്തസ്രാവത്തെ തുടർന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; ചേലാകര്‍മ്മം നടത്തുന്നതിൽ ഡോക്ടർക്ക് വീഴ്ചപറ്റിയെന്ന ആരോപണവുമായി രക്ഷിതാക്കൾ

ചേലാകര്‍മ്മത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. തളിക്കുളം ഐനിച്ചോട്ടില്‍ യൂസഫ് നസീല ദമ്പതികളുടെ കുഞ്ഞിനാണ് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ,ആരോഗ്യ മന്ത്രിക്കും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.
കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കുഞ്ഞിനെ തളിക്കുളത്ത് ഒരു സ്വകാര്യ ക്ലിനിക്കില്‍ ചേലാകര്‍മ്മത്തിന് വിധേയമാക്കിയത്. തുടര്‍ന്ന് കുട്ടിക്ക് പാലുകൊടുക്കാന്‍ ആവശ്യപ്പെടുകയും മുക്കാല്‍ മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷിക്കുകയും ചെയ്തു. അപ്പോളേക്കും ചേലാകര്‍മ്മം നടത്തിയ ഭാഗത്ത് രക്തം കണ്ടത്തിയിരുന്നു. എന്നാൽ ഡ്രസ് ചെയ്തശേഷം കുട്ടിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ വീട്ടില്‍ പോയശേഷവും ഡ്രസ്സ് ചെയ്ത ഭാഗത്ത് രക്തം കണ്ടെത്തി. എന്നാൽ അത് കുട്ടിയുടെ കൈയും കാലും തട്ടിയിട്ടുണ്ടാകുമെന്നായിരുന്നു ഡോക്ടരുടെ വിശദീകരണം. രാത്രിയില്‍ പലതവണ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല. പിറ്റേദിവസം 27 ന് രാവിലെ ഡോക്ടറുടെ വീട്ടിലെത്തി. ഒരു മണിക്കൂറോളം കാത്തുനിന്നു. ഡോക്ടര്‍ ചേലാകര്‍മ്മം നടത്തിയ ഭാഗം വീണ്ടും ഡ്രസ് ചെയത് ശേഷം കുട്ടിയെ മറ്റൊരു സര്‍ജനെ കാണിക്കാന്‍ ആവശ്യപ്പെട്ടു.
തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപതിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ഡോക്ടറും സര്‍ജനും അവധിയിലായിരുന്നു. ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ നിന്നും 93 ശതമാനം രക്തവും പോയിക്കഴിഞ്ഞിരുന്നു. വൈകിട്ട് അഞ്ചരയോടെ കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















