ഒരു കാരണവശാലും നീനു കെവിനുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ലെന്ന് വാശി പിടിച്ചതിന് പിന്നിൽ നീനുവിന് പറ്റിയ മറ്റൊരു ബന്ധം രഹ്‌ന കണ്ടുവച്ചിരുന്നു; അടുത്ത ബന്ധുവും കാശുകാരനുമായ വരനെ കണ്ടതോടെ രഹ്‌നയ്ക്ക് പിടിവിട്ട് കളയാൻ തോന്നിയില്ല... ആ കാശിന് മുന്നിൽ ജാതിയും മതത്തേക്കാളുമപ്പുറം കെവിൻ ഒന്നുമല്ലാത്തവനായി

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആസുത്രിക നീനുവിന്റെ മാതാവ് രഹ്‌നക്കായുള്ള പോലീസിന്റെ തെരച്ചില്‍ വിഫലമാക്കുകയാണ്. അതിനിടയിലാണ് രഹ്നയെ കുറിച്ചുള്ള കൂടുതൽ മൊഴികൾ പുറത്ത് വരുന്നത്.
കെവിനൊപ്പം ഒളിച്ചോടിയ മകളുടെ കന്വകാത്വം നഷ്ടമാകും മുൻപ് കൊണ്ടുവരാനായിരുന്നു രഹന ചാക്കോയ്ക്കും മകൻ സാനുവിനും നൽകിയ നിർദേശം. നീനു കെവിനുമായി ശാരീരിക ബന്ധം പുലർത്താൻ പാടില്ലെന്നും വന്നാൽ ഉടൻ മറ്റൊരു വിവാഹം റെഡിയാക്കുകയും ചെയ്തിരുന്നു. നീനുവിനെ വിവാഹം ചെയ്യാൻ രഹനയും പിതാവും തയ്യാറാക്കി നിർത്തിയ യുവാവ് ആകട്ടെ എന്തിനും സമ്മതമായി നില്ക്കുന്നയാളും.
അടുത്ത ബന്ധുവും കാശുകാരനുമായ വരനെ കണ്ടതോടെ രഹ്‌നയ്ക്ക് പിടിവിട്ട് കളയാൻ തോന്നിയില്ല. ആ കാശിന് മുന്നിൽ ജാതിയും മതത്തേക്കാളുമപ്പുറം കെവിൻ ഒന്നുമല്ലാത്തവനായി. അതോടെ ഇയാൾക്ക് നീനുവിനെ എങ്ങിനെയും വിവാഹം ചെയ്യിച്ച് നല്കാമെന്നും മാതാപിതാക്കൾ ഉറപ്പ് നല്കിയിരുന്നു. നീനുവിനെ മറ്റൊരാളെകൊണ്ട് കെട്ടിക്കാൻ രഹന പദ്ധതിയിട്ടിരുന്നു. ഇതോടെയാണ് നീനു വീടു വിട്ടത്.
വിദേശത്തു ജോലിയുള്ള ഷാനു ഏതാനും ദിവസം മുന്‍പാണു നാട്ടിലെത്തിയത്. ഷാനുവാണ് കൊലയ്ക്ക് നേതൃത്വം കൊടുത്തത്. ചാക്കോയെ വിദേശത്തയത്ത് പണക്കാരനാക്കിയതും പിന്നീട് സ്വയം ചാക്കോയ്ക്കൊപ്പം വിദേശത്ത് പോയതും രഹനയുടെ തന്ത്രങ്ങളായിരുന്നു.
https://www.facebook.com/Malayalivartha





















