ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ തിളങ്ങി നിൽക്കുന്ന സി പി എമ്മിന് നടൻ ശ്രീനിവാസന്റെ കരണത്തടി...

വയൽ കിളികൾക്കാണ് ശ്രീനിവാസൻ പിന്തുണ പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റ് ഈറ്റില്ലമായ ചൈനയിൽ വയൽ നികത്തി റോഡ് നിർമ്മിക്കാറില്ലെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ അനുഭവത്തിൽ നിന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. കീഴാറ്റൂരിലെ വയൽ നികത്തലും റോഡ് നിർമ്മാണവുമാണ് ശ്രീനിവാസന്റെ പരോക്ഷ പരാമർശത്തിന് ആധാരമായത്.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനു ശേഷം വയൽ കിളികൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. രണ്ട് തവണ ശ്രീനിവാസൻ ചൈനയിൽ പോയിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനാണ് സഹായിച്ചത്. റഷ്യയിലാണ് അദ്ദേഹം ആദ്യം പോയത്. അതോടെ കമ്യൂണിസം പകുതി ഉപേക്ഷിച്ചു. പിന്നീട് ചൈനയിലെത്തി. അതോടെ കമ്മ്യൂണിസം പൂർണമായി ഉപേക്ഷിച്ചു. വലിയ ബിസിനസുകാരനുമായി.
അദ്ദേഹത്തിന്റെ സെക്രട്ടറി ചൈനക്കാരിയാണ്. അവർ പാർട്ടി മെമ്പറാണ്. ചൈനയിലെത്തിയ നടൻ അവരോട് കാൾ മാക്സിനെ കുറിച്ച് ചോദിച്ചു, അങ്ങനെയൊരു പേര് അവർ കേട്ടിട്ട് പോലുമില്ല. എന്നാൽ മാവോയുടെ പേര് കേട്ടിട്ടുണ്ട്. 140 കോടി ജനസംഖ്യയിൽ 45 ലക്ഷം പാർട്ടി മെമ്പർമാർ മാത്രമാണുള്ളതെന്നും ശ്രീനിവാസൻ പറയുന്നത്.
ചൈനയിലെത്തിയ ശ്രീനിവാസൻ എയർപോർട്ടിൽ നിന്ന് ഒരു ഫ്ലൈ ഓവറിൽ കയറി. അരമണിക്കൂർ കഴിഞ്ഞിട്ടും ഫ്ലൈ ഓവർ അവസാനിക്കുന്നില്ല. 65 കിലോമീറ്ററാണ് ഫ്ലൈ ഓവർ. അതിനടിയിൽ പാടം. വയൽ നികത്തിയുള്ള നിർമ്മാണം ചൈനയിൽ ഇല്ലെന്നാണ് ശ്രീനിവാസൻ പറയുന്നത്. അയ്യായിരം കിലോമീറ്ററാണ് ശ്രീനിവാസൻ സഞ്ചരിച്ചത്. ഒരിടത്ത് പോലും ചെങ്കൊടി കണ്ടില്ല. ഒരു പാർട്ടി കൊടി കാണാൻ ശ്രീനിവാസൻ ആഗ്രഹിച്ചു. ചൈനയിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒരു കമ്യൂണിസ്റ്റ് സുഹൃത്ത് പാർട്ടി കൊടി വാങ്ങി കൊണ്ടുവരാൻ ശ്രീനിവാസനെ ഏൽപ്പിച്ചിരുന്നു. പലയിടത്തും ശ്രീനി അലഞ്ഞു. ഒടുവിൽ ഒരിടത്ത് കൊടി കിട്ടി. വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ടി വിൽക്കാൻ വച്ചിരിക്കുകയായിരുന്നു കൊടികൾ.
ചൈനയിലെ കമ്മ്യൂണിസ്റ്റുകൾ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ശ്രീനിവാസൻ പറഞ്ഞത്. കമ്യൂണിസ്റ്റുകാർ ലോകത്ത് നിന്നു തന്നെ ഇല്ലാതാകുന്നു എന്നതിന്റെ ഉദാഹരണമാണ് സംഭവം. താനൊരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നും ശ്രീനിവാസൻ പറയുന്നു. തമിഴകത്ത രാഷ്ട്രീയ, സിനിമാബന്ധങ്ങളെയും ശ്രീനിവാസ് വിമർശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















