സി.ഡി.എമ്മിന് മുമ്പില്‍നിന്ന് പണം പിടിച്ചുപറിക്കുന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍

തൊടുപുഴ: സി.ഡി.എമ്മുകളുടെ മുന്പില്‍നിന്നും മറുനാടന്‍ തൊഴിലാളികളുടെ പണവും സ്വര്‍ണവും പിടിച്ചു പറിക്കുന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബീഹാര്‍ മുത്തിഹാരി ജില്ലയില്‍ മാടിയ ബാരിയപൂര്‍ രാജു സാനി(23)യാണ് പിടിയിലായത്. മോഷണത്തിന് പങ്കാളിയായ മറുനാടന്‍ തൊഴിലാളിയെ പോലീസ് തിരയുന്നുണ്ട്.
ഒരു മാസത്തിനിടെ മൂന്ന് മറുനാടന്‍ തൊഴിലാളികളുടെ പണവും ഫോണുമാണ് രാജുവും കൂട്ടാളിയും ചേര്‍ന്ന് കവര്‍ന്നത്. വൈകുന്നേരങ്ങളിലാണ് ഇവര്‍ മോഷണത്തിനായി ഇറങ്ങുന്നത്. പണമിടാന്‍ സി.ഡി.എമ്മിന് മുമ്ബില്‍ ക്യൂ നില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികളോടൊപ്പം ഇവരും നില്‍ക്കും. ഇവരില്‍നിന്ന് രാജുവിന്റെ കൂട്ടാളി ഫോണ്‍ വിളിക്കാനെന്ന വ്യാജേന മൊബൈല്‍ ഫോണും വാങ്ങും.
ഫോണ്‍ കൈയിലായാല്‍ ഉടനെ കൂട്ടാളി ഒരു വശത്തേക്കോടും. രാജു പണം തട്ടിപ്പറിച്ച് എതിര്‍ വശത്തേക്കും. മോഷണത്തിന് ഇരയായ ആള്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോൾ ഇവര്‍ രക്ഷപെടും.
ഈ രീതിയില്‍ മൂന്നു പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധികയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. മണക്കാടും ബസ്‌സ്റ്റാന്‍ഡ് പരിസരത്തുമാണ് താമസിക്കുന്നതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍, ഇയാള്‍ ഇവിടെ വന്നു പോകുന്നയാള്‍ മാത്രമാണെന്നാണ് അറിയാന്‍ സാധിച്ചത്. കോടതിയില്‍ ഹാജാരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























