ഭഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട് രണ്ട് ദിവസത്തിനകം...

പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽനിന്ന് മീൻതലക്കറി കഴിച്ച് ഭഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട് രണ്ട് ദിവസത്തിനകം. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സെൻട്രൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരുന്നു.
ഇൗ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും തയ്യാറാക്കുക. കുമരകം ചൂളഭാഗം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷ്(41)ആണ് മരിച്ചത്.
ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനേത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
വിശദ പരിശോധനയ്‌ക്കായാണ് ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ അയച്ചത്. സംഭവത്തിൽ പൊലീസ് പ്രതിചേർത്ത ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, മാനേജർ, പാചകക്കാരൻ അടക്കമുള്ള നാല് പേർ ഒളിവിലാണുള്ളത്. ജ്യോതിഷും സുഹൃത്തുക്കളും ഷാപ്പിൽനിന്ന് ഭക്ഷണം വാങ്ങുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷക സംഘം ശേഖരിച്ചു,.
"
https://www.facebook.com/Malayalivartha






















