ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകൾക്കൊടുവിൽ 2-1നായിരുന്നു പോർച്ചുഗലിൻറെ ജയം.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു.
പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിൻറെ വിജയഗോൾ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോൾ കളിയുടെ അവസാന സെക്കൻഡിൽ ക്രൊയേഷ്യ വീണ്ടും പോർച്ചുഗൽ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡായതോടെ റൊണാൾഡോയും സംഘവും പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. പ്രീ ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിൻറെ എതിരാളികൾ. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ റൊണാൾഡോ നേരത്തെ നേടിയ ഗോൾ ഓഫ് സൈഡായാപ്പോൾ പോർച്ചുഗലിൻറെയും ക്രൊയേഷ്യയുടെയും ഗോൾ ശ്രമങ്ങൾ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.
മത്സരത്തിൻറെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോർച്ചുഗലിന് ബ്രൂണോ ഫെർണാണ്ടസിലൂടെയും ക്യാൻസലോയിലൂടെയും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ക്രോയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിൻറെ തകർപ്പൻ സേവുകൾ അവർക്ക് വിനയായി. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ടാണ് ക്രോയേഷ്യ ആദ്യം ലീഡെടുത്തത്.
ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ പോർച്ചുഗലിന് അനുകൂലമായി കോർണർ കിക്കിനിടയിലെ ബോക്സിലെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചു. നീണ്ട വാർ പരിശോധനകൾക്കൊടുവിലായിരുന്നു തീരുമാനം. കിക്കെടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒട്ടും പിഴച്ചില്ല. ലിവാകോവിച്ചിനെ കീഴടക്കി താരം പോർച്ചുഗലിനെ ഒപ്പമെത്തിച്ചു (1-1).
"
https://www.facebook.com/Malayalivartha





















