സഹോദരന്‍ മഴ കാരണം വൈകി... കൊല്ലം ചവറ ശങ്കരമംഗലത്ത് പുലർച്ചെ ഒന്നരയ്ക്ക് സ്‌റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ എത്തുന്നതുവരെ കൂട്ടിരുന്ന് കെഎസ്‌ആര്‍ടിസി...

ജൂൺ 2 ന് നല്ല മഴയുള്ള രാത്രിയിൽ ജോലിസംബന്ധമായി എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത പെൺകുട്ടിയെ രാത്രി 1.30 ന് ഇറങ്ങേണ്ട സ്ഥലത്ത് കാത്തു നിൽക്കാമെന്ന് പറഞ്ഞ സഹോദരനെ കാണാതെ വന്നപ്പോൾ ഒറ്റയ്ക്കിറക്കി വിടാതെ സഹോദരൻ വരുന്നത് വരെ 7 മിനിട്ടോളം ബസ് നിർത്തിയിട്ട് ജീവനക്കാർ. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്.
ആതിര ജയന്‍ എന്ന പേരിലെഴുതിയ കുറിപ്പ് സമൂഹമാധ്യമത്തില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായി..
തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു. കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്‍കി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു. ഗോപകുമാര്‍ കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നന്‍മ വറ്റാത്ത ആ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എങ്ങും അഭിന്ദനപ്രവാഹം.
കോയമ്ബത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി.
ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്‌റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
https://www.facebook.com/Malayalivartha























