നിതീഷ് കുമാര്‍ എംഎല്‍എമാരുമായി രാഷ്ടപതി ഭവനില്‍, ബീഹാറില്‍ സ്പീക്കര്‍ ഉദയ്‌നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ബീഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കാത്ത സാഹചര്യത്തില്‍ 128 എംഎല്‍എ മാരെ ജനതാതല്‍ യു നേതാവ് നിതീഷ് കുമാര്‍ രാഷ്ടപതിയുടെ മുന്നില്‍ ഹാജരാക്കി. എന്നാല്‍ നിതീഷ്‌കുമാറിനെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ സഭാനേതാവായി അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കര്‍ ഉദയ്‌നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ മഞ്ജിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള നിതീഷ്‌കുമാറിന്റെ നീക്കങ്ങള്‍ക്ക് കോടതി ഉത്തരവ് അപ്രതീക്ഷിത തിരിച്ചടിയായി.
ഫെബ്രവരി ഏഴിന് ജെ.ഡി.യു അധ്യക്ഷന്‍ ശരത്യാദവ് വിളിച്ച യോഗത്തിലാണ് മഞ്ജിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനും നിതീഷിനെ സഭാനേതാവാക്കാനും തീരുമാനിച്ചത്.നിതീഷ്‌കുമാറിനെ സഭാ നേതാവായി അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അതിന്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജെ.ഡി.യു. നിയമസഭാകക്ഷി നേതാവായി നിതീഷിനെ അംഗീകരിച്ച് നിയമസഭാസെക്രട്ടറി സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്റെ നിയമവശങ്ങള്‍ കോടതി പരിശോധിക്കും.
ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കുന്നതില്‍ കത്ത് നിയമപരമായി പ്രശ്‌നമുണ്ടാക്കുമോ എന്ന കാര്യവും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, സ്പീക്കര്‍ക്കെതിരെ മഞ്ജിപക്ഷക്കാരനായ മറ്റൊരു എം.എല്‍.എ. അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നിതീഷ് അനുകൂലിയായ സ്പീക്കര്‍ ചൗധരിക്ക് നിഷ്പക്ഷത നഷ്ടമായെന്ന് ആരോപിച്ച എം.എല്‍.എ. പവന്‍കുമാര്‍ ജയ്‌സ്വാളാണ് നോട്ടീസ് നല്‍കിയത്.
എല്‍.ജെ.പി. നേതാവ് രാജേഷ്‌കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഉദയ് നാരായണ്‍ ചൗധരിയാണെന്നും പവന്‍കുമാര്‍ ആരോപിച്ചു.
തിരിച്ചടികള്‍ക്കിടയിലും ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിക്ക് ആശ്വാസമായി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ തീരുമാനമെത്തി - മാഞ്ചി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.രാത്രി വൈകി ഗവര്‍ണറുടെ തീരുമാനം.നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























