ട്രെയിൻ കാത്തുനിന്ന യുവതി കൂട്ട ബലാത്സംഗത്തിനിരയായി; നാല് പേർ പിടിയിൽ
ട്രെയിൻ കാത്തുനിന്ന യുവതി ക്രൂര പീഡനത്തിനിരയായി. ഭർത്താവ് മരിച്ച രണ്ടു മക്കളുടെ അമ്മയായ യുവതിയാണ് കൂട്ട ബലാത്സംഗതിനിരയായത്. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്. ഇന്നലെ അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്രെയിൻ കാത്തു നിന്ന യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരനടക്കം നാലു പേരാണ് അറസ്റ്റിലായത്.
സ്വദേശമായ മധ്യപ്രദേശിലെ പാറ്റ്നിയിലേക്ക് പോകാനായി ആയിരുന്നു യുവതി അർധരാത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്ലാറ്റ് ഫോമിന്‍റെ ആൾത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു സോനു തിവാരി, നിലേഷ് ഭരാസ്കർ എന്നിവർ ചേർന്ന് ആക്രമിക്കുകയും സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബാലസംഘം ചെയ്യുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സിദ്ദാർഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ പീഡിപ്പിച്ചു.പ്രതികൾ പോയതോടെ തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. മുംബയിൽ വീട്ടുജോലി ചെയ്യുകയായിരുന്നു യുവതി.
https://www.facebook.com/Malayalivartha