കളി കഴിഞ്ഞ് മടങ്ങിയ സഹോദരങ്ങളുടെ മുന്നിലേക്ക് അലറിയടുത്ത പുലി; പിന്നെ സംഭവിച്ചത്
കൂടപ്പിറപ്പിനെ അലറി വരുന്ന പുലിയുടെ മുന്നിൽ നിന്നും അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ഒരു ചേച്ചി. കൂടപ്പിറപ്പിനോടുള്ള കരുതലിന്റെ തെളിവുകളായി പതിനൊന്നുകാരിയുടെ നെറ്റിയിൽ പാടുകൾ വീണു. പാഞ്ഞടുത്ത പുലിയോട് ശക്തമായി പോരാടി ഈ ചേച്ചി. പുലിയുടെ കയ്യിൽ നിന്നും കുഞ്ഞനുജനെ രക്ഷിച്ച് തോളത്തിരുത്തി വീട്ടിലേക്കു മടങ്ങുകയും ചെയ്തു . മുന്നിൽ ചാടിവീണ പുലിയോടു പോരാടിയ രാഖിയെന്ന ‘പുലിക്കുട്ടിയെ കൊടുത്താൽ അറിയാം. കേരളം ഇതിനു മുൻപു കേട്ടിരിക്കില്ല രാഖിയുടെ കഥ . ഉത്തരാഖണ്ഡിലെ ദേവ്കുണ്ഡായി ദല്ലി ഗ്രാമത്തിൽ നിന്നും രാജ്യത്തിന്റെ ധീരരായ കുട്ടികളുടെ പട്ടികയിലേക്ക് രാഖി എത്തിയത് പോരാട്ടത്തിലൂടെയായിരുന്നു. ഇന്ത്യൻ ശിശുക്ഷേമ കൗൺസിലിന്റെ മാർക്കണ്ഡേയ പുരസ്കാരവും രാഖിയെ തേടിയെത്തി. ദൽബീർ സിങ്ങിന്റെയും ശാലിനിയുടെയും മകളാണ് രാഖി. ഈ പെൺകുട്ടിയുടെ മുഖമാകെ ഒരിക്കൽ പ്ലാസ്റ്ററായിരുന്നു. പുലിയോട് പോരാടിയതിൻറ്‍റെ പാടുകൾ.
ഇവർ ഡൽഹിയിലെത്തുമ്പോൾ മുഖമാകെ പ്ലാസ്റ്ററായിരുന്നു, പുലി മാന്തൽ ഏറ്റത് കൊണ്ട് രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു അവരുടെ മുഖത്ത് നിന്നും. മാത്രമല്ല ബോധം ഇല്ലാതായിരുന്നു. കഴിഞ്ഞ ഒക്ടോബർ 4 നായിരുന്നു രാഖിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയ ഈ സംഭവം നടന്നത്. എന്നത്തേയും പോലെ തന്നെ പാടത്ത് നിന്നും കളികഴിഞ്ഞ് അനുജൻ രാഘവിനെയും കൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു പുലി അവാര്ഡ് മുന്നിലേക്ക് ചാടിവീണത്. പാഞ്ഞെത്തിയ പുലിയുടെ നഖം രാഖൈറുടെ നെറ്റിയിലാഴ്ന്നിറങ്ങി. എന്നാൽ രാഘവിനെ അവൾ കൈ വിട്ടില്ല .രാഘവിനെ അവർ പൊതിഞ്ഞു പിടിച്ചു.
എന്നാൽ രണ്ടുകുട്ടികളെയും പുലി ആക്രമിക്കുന്നത് കണ്ടു അലറിവിളിച്ചു നാട്ടുകാർ പാഞ്ഞെത്തിയത് കൊണ്ടു മാത്രമനു പുലി കാട്ടിലേക്കു മറഞ്ഞത്. എന്നാൽ പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ രക്തം വാർന്നൊലിച്ചു ബോധം മറഞ്ഞുവെങ്കിലും അവൾ രാഘവിനെ ചേർത്തു തന്നെ പിടിച്ചിരുന്നു. പുലിയുടെ അക്രമണത്തിൽ പരിക്കേറ്റ രാഖിയെയ്യും അനിയനെയും പിന്നീട് ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു . അവസാനം അവരുടെ സ്ഥലം എംഎൽഎ ഇടപെട്ട് ഇ വരെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലേക്കു മാറ്റി. അത് കൊണ്ടുമാത്രമാണ് രാഖിക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ കഴിഞ്ഞത് . സ്വാന്തനം ജീവൻ പണയപ്പെടുത്തിയായിരുന്നു അവൾ അണിയൻറെ ജീവബിന് രക്ഷിച്ചെടുത്തത്. അനുജൻ രാഘവും ഇപ്പോൾ ഡൽഹിയിലുണ്ട്. വളർന്നു വലുതാവുമ്പോൾ പൊലീസാകണമെന്ന ആഗ്രഹമാണ് അവള്കുള്ളത് , ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അച്ഛൻ ദൽബീറിന് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ് . ഏതായാലും ഈ പെൺകുട്ടി നമ്മുടെ കുഞ്ഞുങ്ങൾക്കും കരുതലിന്റെയും ധൈര്യത്തിന്റെയും പാഠമാണ്.
https://www.facebook.com/Malayalivartha