ലോക്ക് ഡൌൺ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് ലോകാരോഗ്യ സംഘടന; സമ്പദ്ഘടനയെ ബാധിച്ചാലും നിയന്ത്രങ്ങൾ എടുത്തുകളയരുത് എന്ന് നിർദ്ദേശം

കൊവിഡ്-19 പ്രതിരോധത്തിനായി വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കാന്‍ വഴിവെക്കും എന്ന് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചാലും തുടരണമെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രൊസ് അഥനം അറിയിച്ചത്.
ലോകത്താകെ 102667 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 16 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടായി. നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടകരമായ തിരിച്ചുവരവിന് കാരണമാവും’ ലോകാരോഗ്യ സംഘടന ഡയരക്ടര്‍ പറഞ്ഞു. ഇന്ത്യയില്‍ ലോക്ഡൗണ്‍ നീട്ടണോ എന്നതു സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒപ്പം കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയും സ്‌പെയിനും ലോക്ഡൗണ്‍ നിലനിര്‍ത്തിക്കൊണ്ട് ചില നിയന്ത്രണങ്ങള്‍ എടുത്ത് കളയാനും ഒരുങ്ങുകയാണ്.
സ്‌പെയിനില്‍ 15843 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും ഇറ്റലിയിലാണ്. ഈ രണ്ടു രാജ്യങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും കുറവുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























