Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

സിപിഎം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത് കാരാട്ടിന്റെ കാലത്ത്... സിപിഎമ്മില്‍ പുതിയ കലാപം സൃഷ്ടിച്ചുള്ള യച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖ പുറത്തുവന്നു

11 APRIL 2015 11:06 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മില്‍ പുതിയ കലാപം സൃഷ്ടിച്ചുള്ള യച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയുടെ പൂര്‍ണരൂപം പുറത്തു വന്നു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ലക്ഷ്യമിട്ടുള്ള പൊളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ സീതാറാം യച്ചൂരി അവതരിപ്പിച്ച ബദല്‍ കുറിപ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നു. സിപിഎം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത് കാരാട്ടിന്റെ കാലഘട്ടത്തിലാണെന്നു സമര്‍ഥിക്കുന്ന കുറിപ്പിന്റെ പകര്‍പ്പാണ് പുറത്തായത്. പാര്‍ട്ടിക്കു പുതിയ രാഷ്ട്രീയ അടവുനയം വേണമെന്ന ആവശ്യം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും യച്ചൂരി ആരോപിക്കുന്നു.
ജനകീയ ജനാധിപത്യ വിപ്ലവത്തിനു വഴിയൊരുക്കാന്‍ ആദ്യം ഇടതുജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക. ഇതാണ് 1978ലെ 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം. ഈ നയം കൃത്യമായി നടപ്പാക്കിയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഏറെ നേട്ടങ്ങളുണ്ടായെന്ന് സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2004നു ശേഷം നയം നടപ്പാക്കുന്ന രീതിയില്‍ ഗുരുതരമായ വ്യതിയാനങ്ങളുണ്ടായി. ഇതാണ് പാര്‍ട്ടി ഇന്നുനേരിടുന്ന തകര്‍ച്ചയുടെ മുഖ്യകാരണം. 
പാര്‍ട്ടിയുടെ ശക്തിയും സ്വാധീനവും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ നേതൃത്വം തയാറായില്ല. ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പെരുപ്പിച്ചുകാട്ടലുകള്‍ മാത്രമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാന്‍ തിരഞ്ഞെടുത്ത സമയം, 2009ലെ തിരഞ്ഞെടുപ്പില്‍ സാഹചര്യം മനസിലാക്കാതെ മതേതര ബദല്‍ സര്‍ക്കാരിനുവേണ്ടി ആഹ്വാനം നല്‍കിയത്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെ മൂന്നാം മുന്നണി സര്‍ക്കാരിന്റെ നേതാക്കളായി പ്രഖ്യാപിക്കാന്‍ പോലും തയാറായതുമൊക്കെ അടവുനയത്തില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നു. 
ഇതിന്റെയെല്ലാം ഫലമായി പാര്‍ട്ടി കനത്ത പരാജയം നേരിട്ടു. വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനരീതി ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റി. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചാണ് പ്രവര്‍ത്തകര്‍ക്കു ചുമതലകളും പദവികളും ലഭിക്കുന്നതെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ കുറ്റപ്പെടുന്നു.
സിപിഎം ഇപ്പോള്‍ വിപ്ലവ പ്രസ്ഥാനമോ ബഹുജനപ്രസ്ഥാനമോ അല്ലാത്ത അവസ്ഥയിലാണെന്ന് യച്ചൂരി ബദല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. വര്‍ഗീയത, ജാതീയത, ഉദാരവത്കരണം തുടങ്ങിയ വിപത്തുകളെ വേണ്ട രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. സംഘടനാ ദൗര്‍ബല്യങ്ങളും തെറ്റുകളും തിരുത്താനുള്ള ചര്‍ച്ചയ്ക്കായി പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്രത്യേക പ്ലീനം വിളിക്കണമെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
2004ല്‍ 13 നിയമസഭകളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമേ എംഎല്‍എമാരുള്ളൂ. അതില്‍ നാലെണ്ണത്തിലാകട്ടെ ഒരാള്‍ വീതവും. ചുരുക്കത്തില്‍ പ്രകാശ് കാരാട്ട് ചുമതലയേറ്റ ശേഷം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്നു പറയാതെ പറയുകയാണ് യച്ചൂരി. തുടര്‍ന്നും ഓരോ വാക്കിലും ഈ കുറ്റപ്പെടുത്തല്‍ അദ്ദേഹം പരോക്ഷമായി തുടരുന്നുണ്ട്. 
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണം മാത്രമല്ല, വോട്ട് വിഹിതം ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായി. പാര്‍ട്ടി സംഘടനയും വര്‍ഗബഹുജന സംഘടനകളും പ്രവര്‍ത്തിക്കുന്ന രീതി പുനഃപരിശോധിക്കണം. പ്രശ്‌നത്തെപ്പറ്റി യാന്ത്രികമായ ഒരു ധാരണ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. 
ഇന്ത്യാ യുഎസ് ആണവകരാര്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് 2009 ജൂണ്‍ 10ന് കേന്ദ്രകമ്മിറ്റിക്കു കുറിപ്പുനല്‍കിയിരുന്നെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. പാര്‍ലമെന്ററി വ്യാമോഹമാണ് സംഘടനയെ കാര്‍ന്നുതിന്നുന്ന വിഭാഗീയത എന്ന വിപത്തിനു വഴിയൊരുക്കിയത്. ഇക്കാലമത്രയും നടത്തിയ തെറ്റുതിരുത്തല്‍ പ്രക്രിയകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും യച്ചൂരി തന്റെ കുറിപ്പില്‍ തുറന്നടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CITU സ്വന്തമായി ഇറക്കി അധ്യാപകൻ,  (28 minutes ago)

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (3 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (13 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (13 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (13 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (14 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (15 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (15 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (15 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (15 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (16 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (16 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (16 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (16 hours ago)

Malayali Vartha Recommends