പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യൻ ചുണക്കുട്ടികൾ ... മീറ്റിംഗ് ഹാക്ക് ചെയ്യുകയും ഉയർന്ന വോൾട്ടേജിൽ ഭക്തിപരവും ദേശസ്നേഹപരവുമായ ഗാനങ്ങൾ ആലപിച്ചു! ഹാക്കർമാർ ആയാൽ ഇങ്ങനെ വേണം

ഒന്ന് രണ്ടു ദിവസം മുൻപാണ് ഒരു ഇന്ത്യ വിരുദ്ധ വെർച്യുൽ മീറ്റിംഗിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. പാകിസ്താൻ നയതന്ത്രജ്ഞർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ , രാഷ്ട്രീയ പ്രവർത്തകർ', പാകിസ്ഥാൻ പണം കൊടുത്ത് ജോലി ചെയ്യിപ്പിക്കുന്ന മുഴുവൻ സമയ ഇന്ത്യ വിരുദ്ധ ലോബികൾ, തുർക്കിയുടെ പിണിയാളുകൾ എന്നിവർ ഇസ്ലാമാബാദിനെയും ഇന്ത്യൻ പ്രദേശങ്ങളായ കശ്മീർ, ഗിൽഗിത് ബാൾട്ടിസ്ഥാൻ എന്നിവയുടെ പരമാധികാരത്തെക്കുറിച്ചുള്ള റാവൽപിണ്ടിയുടെ കാഴ്ചപ്പാടിനെയും കുറിച്ചുള്ള വിവരണങ്ങളിൽ മുഴുകി, അവരുടേതായ ലോകത്ത് അരങ്ങ് തകർക്കുകയായിരുന്നു. പൊടുന്നനെയാണ് ഇന്ത്യൻ ദേശീയവാദികൾ ആയ കുറച്ച് ഹാക്കർമാർ അവരുടെ മീറ്റിംഗ് ഹാക്ക് ചെയ്യുകയും ഉയർന്ന വോൾട്ടേജിൽ ഭക്തിപരവും ദേശസ്നേഹപരവുമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്തത്.
ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കുകയും പഴയ ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തപ്പോൾ മുതൽ, പാകിസ്താൻ സമനില തെറ്റിയ ഒരു വ്യക്തിയെ പോലെയാണ് പെരുമാറുന്നത്. ഇതിന്റെ തുടർച്ചയായി കാശ്മീരിനെ വീണ്ടും പഴയ പോലെ തകർക്കാനുള്ള കൊണ്ട് പിടിച്ച നടപടികളുമായിട്ട് മുന്നോട്ട് പോവുകയാണ് ചില സ്വയം പ്രഖ്യാപിത പാകിസ്ഥാനി ആക്ടിവിസ്റ്റുകൾ. 72 വർഷമായി ജമ്മു കാശ്മീരിൽ ഇന്ത്യ നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങൾ എന്ന പേരിലാണ് അവർ ചർച്ച സംഘടിപ്പിച്ചത്.
എന്നാൽ അവരുടെ ഈ അപഹാസ്യമായ പ്രവർത്തനങ്ങൾ ഒന്നും ഇന്ത്യയുടെ രോമത്തിൽ പോലും ബാധിക്കില്ല എന്ന് തെളിയിച്ചു കൊടുക്കുന്ന നടപടികൾ ആയിരിന്നു ഇന്ത്യൻ ഹാക്കർമാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. വളരെ കാര്യമായിട്ട് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഉള്ള പാക് അനുകൂല പ്രതിനിധികൾ പങ്കെടുക്കുന്ന സൂം മീറ്റിങിനിടെ ദേശ ഭക്തി ഗാനങ്ങളും , ഭജനുകളും പ്ലേ ചെയ്യിപ്പിച്ചാണ് , പാകിസ്ഥാനും അവരുടെ പിന്താങ്ങികൾക്കും അവരുടെ വില യും സ്ഥാനവും കൃത്യമായി ഇന്ത്യൻ ഹാക്കർമാർ മനസ്സിലാക്കി കൊടുത്തത്.
തുടക്കത്തിൽ, മീറ്റിംഗിന് ഏകദേശം 16 മിനിറ്റിനകം, ഈ പരിപാടിയിൽ നുഴഞ്ഞു കയറിയ ഇന്ത്യൻ അനുകൂല ഹാക്കർമാർ ഒരു മതഗാനം ആലപിച്ചു. 47-ാം മിനിറ്റിൽ ഹാക്കർമാർ വീണ്ടും പരിപാടിയിലേക്ക് നുഴഞ്ഞു കയറി “ഏക് ഹായ് നാര, ഏക് ഹായ് നാം, എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും ഇതിനെ തുടർന്ന് വന്നു . അടുത്ത രണ്ട് മിനിറ്റിനുള്ളിൽ, ഇന്ത്യൻ ഹാക്കർമാർ ഭക്തിയും ദേശീയതയും ഉൾകൊള്ളുന്ന ഗാനങ്ങളുടെ ഒരു പരമ്പര തന്നെ അവർക്കു മുന്നിൽ കാഴ്ച വച്ചു. ഇതോടു കൂടി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകാതെ കുഴങ്ങുന്ന പാകിസ്ഥാൻ പ്രതിനിധികളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
മീറ്റിംഗ് ഒരു ഇന്ത്യൻ അനുകൂല ഗ്രൂപ്പാണ് ഹാക്ക് ചെയ്തതെന്ന് മനസിലാക്കിയ വെബിനാർ സംഘാടകർ , തുടർന്ന് മീറ്റിംഗിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് അംഗീകരിച്ചു. ഹാക്കർ ഗ്രൂപ്പിന്റെ കടന്നുകയറ്റം കാരണം മാനം പോയ സംഘാടകൻ , വെബിനറിൽ അനുഭവിച്ച “സാങ്കേതിക പ്രശ്നങ്ങൾ” പരിഹരിച്ച ശേഷം വീണ്ടും മടങ്ങിവരുമെന്ന് പറഞ്ഞ് താൽക്കാലികമായി മീറ്റിംഗ് അവസാനിപ്പിച്ചു.
അറിയപ്പെടുന്ന ഇന്ത്യ വിദ്വേഷിയും തീവ്ര വാദ സപ്പോർട്ടറുമായ സി ജെ വെർലെമാൻ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു. തീവ്രവാദ അനുഭാവികൾ അവരുടെ ഈ പ്രചാരണം തടസപ്പെടാൻ തീർച്ചയായും ആഗ്രഹിച്ചു കാണില്ല . ഒരു ഘട്ടത്തിൽ, പ്രഭാഷകരിലൊരാൾ, ഇന്ത്യയെ പരിഹസിക്കാനുള്ള വ്യർത്ഥമായ ശ്രമങ്ങൾ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ നിന്നും , “ഇത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു” എന്ന് പറയുന്നത് കേൾക്കാമായിരുന്നു. അതുപോലെ കശ്മീരിന്റെ ‘സ്വാതന്ത്ര്യത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുത്ത ഒരു സ്ത്രീ, ‘ക്യാമറകൾ ഓഫ് ആക്കാൻ വേണ്ടി നിരാശയുടെ സ്വരത്തിൽ ആവശ്യപ്പെടുന്നതും കേൾക്കാമായിരുന്നു .
ഒരു പക്ഷെ നമ്മളിൽ പലർക്കും ഇന്ത്യൻ ഹാക്കർമാരുടെ ഈ നടപടി അല്പം അപഹാസ്യം ആയി തോന്നുമായിരിക്കും. എന്നാൽ പാകിസ്ഥാൻ പ്രോക്സികളുടെ ഓൺലൈൻ ഇവന്റ് ഇന്ത്യ കാശ്മീരിനെ ഇന്ത്യൻ യൂണിയനുമായി കൂട്ടി ചേർത്തത്തിന്റെ 72-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ്. പാകിസ്ഥാന്റെ വിദേശ നയത്തിന്റെ കേന്ദ്ര ബിന്ദു തന്നെ കശ്മീരിനെ അടിസ്ഥാന പെടുത്തിയാണ്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീരിനെ തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി , കാലാകാലങ്ങളിൽ ഇത്തരം ദുർബലമായ സെമിനാറുകളും സമ്മേളനങ്ങളും പാകിസ്ഥാൻ സംഘടിപ്പിച്ചു പോന്നിരിക്കുന്നുണ്ട് . ഇത്തരം പ്രചാരണത്തിലൂടെ ചില രാജ്യങ്ങൾക്കിടയിലും എന്തിനു ഇന്ത്യയിൽ തന്നെ ഉള്ള ചില രാജ്യ വിരുദ്ധ ശക്തികൾക്കിടയിലും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്കാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. പാകിസ്ഥാൻ ഔദ്യോഗിക പ്രതിനിധികളുടെ സാനിധ്യം ഇല്ലാത്തതിനാൽ ഇന്ത്യക്ക് ഔദ്യോഗികമായോ മറ്റോ ഒരു നടപടിയും എടുക്കാനും സാധിക്കില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് ദേശ സ്നേഹികളായ ഒരു കൂട്ടം ഹാക്കർ മാരുടെ ഈ പ്രവൃത്തി സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത്.
ഇന്ത്യൻ ദേശീയത എന്നത് ഏതെങ്കിലും ഒരു പ്രേത്യേക സർക്കാർ മുകളിൽ നിന്നും താഴോട്ട് ഇറക്കു മതി ചെയ്ത ഉത്പന്നം അല്ലെന്നും അത് ഇവിടത്തെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരോടിയ ഒരു വികാരം ആണെന്നും കൃത്യമായി മനസ്സിലാക്കി കൊടുക്കുന്ന പ്രവൃത്തി ആയിരിന്നു ഇന്ത്യൻ ഹാക്കർ മാരുടേത് .
എന്തായാലും , ഇന്ത്യൻ ഹാക്കർമാർ പാകിസ്ഥാന്റെ ഇത്തരം പ്രവർത്തികൾക്കെതിരെ ഏറ്റവും പുതിയ ഡിജിറ്റൽ ആക്രമണം ആരംഭിച്ചതോടെ, ഭാവിയിൽ അത്തരമൊരു വൃഥാ വ്യായാമം നടപ്പിലാക്കാൻ അവർ തീർച്ചയായും ഒന്നിൽ കൂടുതൽ തവണ ആലോചിക്കും
"
https://www.facebook.com/Malayalivartha

























