അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം വീണ്ടും; ലേയില്‍ ചൈനീസ് സൈനികര്‍ എത്തി; സിവില്‍ വേഷത്തിലെത്തിയ ചൈനീസ് സൈനികരെ നാട്ടുകാര്‍ തടഞ്ഞു വച്ചു; ഐ.ടി.ബി.പി സൈനികര്‍ എത്തി ചൈനീസ് സേനയെ തിരിച്ച് അയച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തി ലംഘിച്ച് ലേയില്‍ ഇന്ത്യന്‍ ഭാഗത്ത് ചൈനീസ് സൈനികര്‍ കടന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ അകലെ ന്യോമയില്‍ പ്രവേശിക്കുന്നതായാണ് പ്രദേശവാസികള്‍ പുറത്തുവിട്ട വിഡിയോയില്‍ വ്യക്തമാകുന്നത്.
ഇന്ത്യന്‍ സൈനികരുടെ കണ്ണില്‍ പൊടിയിടാന്‍ ഇവര്‍ സൈനിക വേഷം ഉപേക്ഷിച്ച് സിവില്‍ വേഷത്തിലാണ് അതിര്‍ത്തി കടന്നത്. എന്നാല്‍ ന്യോമയില്‍ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാര്‍ സംശയം തോന്നിയതിനെ തുടന്ന് തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ നാട്ടുക്കാര്‍ ശക്തമായ പ്രതിഷേധം നടത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഐ.ടി.ബി.പി സേന സ്ഥലത്ത് എത്തി. തുടര്‍ന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നാട്ടുകാര്‍ പുറത്ത് വിട്ട വിഡീയോയില്‍ രണ്ടു വാഹനങ്ങളിലായി എത്തിയ ചൈനീസ് സംഘം ക്യാമ്പിംഗിന് ആവശ്യമായ സാധനങ്ങളുമായിയാണ് അതിര്‍ത്തി കടന്ന്. എന്നാല്‍ ഇവരുടെ കൈയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിതായി റിപ്പോര്‍ട്ടില്ല. ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത് ആക്രമണമല്ലെന്ന കാര്യം വ്യക്തമാണ്. അതെ സമയം തങ്ങളുടെ മേഖലയാണ് ഇതെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈനീസ് സൈനികര്‍ നടത്തുന്നത്. ഇത് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം ചൈന മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുഎസ് കമ്മീഷന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇത്തരത്തിലൊരു ആസൂത്രിത നീക്കമാണ് ഇപ്പോഴും ചൈനീസ് സേനയുടെയ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സേന വിലയിരുത്തുന്നത്. ഗാല്‍വന്‍ താഴ് വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കരുടെ എണ്ണം ചൈന ഇതുവരെ പരസ്യമാക്കിയിട്ടില്ല.
യുഎസ് ചൈന ഇക്കോണമിക്ക് ആന്റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. എട്ട് മാസത്തോളമായി ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ ഈ പതിറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം എന്ന തലക്കെട്ടില്‍ കഴിഞ്ഞ ജൂണ്‍ 15ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും, ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി എന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. റിപ്പോര്‍ട്ടിലെ ചില തെളിവുകള്‍ പ്രകാരം ഈ സംഘര്‍ഷം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ചൈന ആസൂത്രണം ചെയ്തതാണെന്ന് പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ ലഭിക്കും എന്നതും ചെന കണക്കുകൂട്ടിയിരുന്നു. സ്ഥിരതയ്ക്ക് വേണ്ടി പോരാടാന്‍ ഈ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയടക്കം ഇതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതെ സമയം ഗല്‍വാന്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളലേര്‍പ്പെടുത്തിയെന്ന് ലെഫ്. ജനറല്‍. അനില്‍ ചൗഹാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി ലംഘിച്ച് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കന്‍ ലഡാക്കില്‍ കാലങ്ങളായി നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും കുറവായിരുന്നു. എന്നാല്‍ പാംഗോങ് തീരത്ത് ഇന്ത്യയും ചൈനയുമായി നടന്ന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഘര്‍ഷത്തിന് ശേഷവും ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























