ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിറം മാറുന്നു... ദീദി ഇതൊരു തുടക്കമാണ് മമതയുടെ ചിറക് അരിയുന്നു കോണ്‍ഗ്രസും സിപിഎമ്മും മറഞ്ഞു

ആദ്യം തലപ്പത്ത് തന്നെ അമ്പ് എയ്യുക. അവിടം വീഴ്ത്തിയാൽ പിന്നെ കാര്യങ്ങൾ എല്ലാം എളുപ്പമാകും നാല് മാസം കഴിയുമ്പോൾ രാജ്യത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കാൻ പോകുന്ന സംസ്ഥാനം ബംഗാൾ ആണ്. അവിടെ പുറപ്പാട് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്ത് സംഘടനയുടെ കെട്ടുറപ്പ് കൂട്ടാൻ ബി ജെ പിയുടെ രാഷ്ട്രീയ അദ്ധ്യക്ഷൻ്റെ 120 ദിവസം നീളുന്ന പ്രവാസത്തിന് ബി ജെ പി തുടക്കം കുറിച്ചിരിക്കുകയാണ്. അതിനെ തെരഞ്ഞെടുത്തത് മമതാ ബാനർജിയുടെ മണ്ഡലമാണ്. മമതയുടെ ശക്തികേന്ദ്രമായ ഭവാനിപൂരിൽ നിന്ന് ബിജെപി ആരംഭം കുറിക്കുമ്പോൾ അത് നൽകുന്ന സന്ദേശം വലുതാണ്. ആദ്യം സാരഥിയെ വീഴ്ത്തുക എന്ന തന്ത്രമാണ് ഇവിടെ കൈ കൊണ്ടിരിക്കുന്നത്. അതിലൂടെ മമതയെ പുറത്താക്കുക.
ബംഗാളിനെ പിടിച്ചടക്കുക ഇതാണ് ബി ജെ പി ലക്ഷ്യം വയ്ക്കുന്നത്- കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന വേളയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോട് പറഞ്ഞത് ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസിനെ പുറത്താക്കണമെങ്കിൽ അവരെ എല്ലാ സീറ്റിലും പരാജയപ്പെടുത്തണം.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭവാനി പൂർ അടങ്ങുന്ന സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ ബിജെ പി രണ്ടാം സ്ഥാനത്ത് ആയിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിനിടയക്ക് വലിയ നേട്ടം ബി ജെ പിയക്ക് ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും മമതയെ തോല്പിക്കാനുള്ള ശക്തി ബിജെപി ആർജ്ജിച്ചിട്ടുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. മമതയെ സമർദ്ദത്തിലാക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്കാണ് ബിജെപി കടക്കുന്നത്. അത് പോലെ തന്നെ ബി ജെ പി മറ്റൊരു തന്ത്രത്തിലേക്ക് കൂടി കടക്കുന്നുണ്ട്.ഓപ്പറേഷൻ ഭവാനിപൂരിൽ നിന്നു ഡയമണ്ട് ഹാർബർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗാളിൻ്റെ രാജകുമാരൻ എന്ന് അമിത് ഷാ കളിയാക്കിയ മമതയുടെ ബന്ധുവും മാനസപുത്രനും എംപിയുമായ അഭിഷേക് ബാനർജിയുടെ ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമാണ് ഡയമണ്ട് - ഭവാനി പൂരിന് ഒപ്പം ഡയമണ്ട് ഹാർബറിൽ കൂടി അതു കൊണ്ടാണ് ബി ജെ പി പ്രചാരണംരംഭം കുറിച്ചിരിക്കുന്നത്.
മമതയ്ക്ക് ശേഷം ശക്തനായ ഒരു നേതാവ് തൃണമൂൽ കോൺഗ്രസിൽ ഇല്ലെന്നു തും അഭിഷേകിനെ പിൻതുടർച്ചാവകാശിയാക്കാനുള്ള മമതയുടെ ഒരുക്കവും കുടുംബാധിപത്യത്തിന് എതിരെയുള്ള ബി ജെ പിയുടെ നീക്കത്തെ ശക്തിപ്പെടുത്തുന്നു.2019ലെ പൊതു തിരഞ്ഞെടുപ്പിൽ 18 ലോകസഭാ സീറ്റിൽ ജയിക്കാനായി എന്നതാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് അടിസ്ഥാനം.
ബീഹാറിൽ നേടിയ വിജയം ഉൾക്കൊണ്ടാണ് ബംഗാളിലെ കോട്ടകളിലേക്ക് അമിത് ഷായും സംഘവും നീങ്ങിയിരിക്കുന്നത്. മമതയ്ക്കെതിരെ നരേന്ദ്ര മോദിയെന്ന സമീപനമാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്. ബംഗാളിലെ മമതയുടെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണത്തിന് എതിരെ ബിജെപി ജനങ്ങൾക്ക് മുമ്പിൽ വയ്ക്കന്നത് 6 വർഷത്തെ നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭരണവും വികസവും ആണ്.
ഇതേ അവസരത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ രംഗത്ത് വന്നിരിക്കുന്നത് ബംഗാളിൽ ബിജെപിയക്ക് രണ്ടക്കം കടക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞാണ് _ തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും തുടർന്ന് കൊണ്ടിരിക്കുകയാണ്.ഇത് തൃണമൂൽ കോൺഗ്രസ്സിൽ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ബി ജെ പിയുടെ മറ്റൊരു നീക്കമാണ് കൂടുതൽ നേതാക്കളെ അടർത്തിമാറ്റി മമതയുടെ ആത്മവീര്യം തകർക്കുകയാണ്. ബംഗാൾ രാഷ്ട്രീയത്തിൻ്റെ നിറം ദ്രുതഗതിയിൽ മാറുകയാണ്. മമതയുടെ വിശ്വസ്തൻ സുവേന്ദു അധികാരി, ഇപ്പോൾ ബി ജെ പി നേതാവാണ്. അടുത്ത വർഷം ജനങ്ങൾ നിർണായക തീരുമാനമെടുക്കും. ബംഗാളിൽ ബിജെപി സർക്കാരുണ്ടാക്കും എന്നാണ് സുവേന്ദു പറഞ്ഞിരിക്കുന്നത്.
സുവേന്ദിൻ്റെ കൂറുമാറ്റം തനിച്ചല്ല തൃണമൂലിലെ 5 പേരടക്കം വിവിധ കക്ഷികളിലെ 9 എംഎൽഎമാരും ഒരു എം.പിയും ഒട്ടേറെ പ്രാദേശിക നേതാക്കളും അദ് ദേഹത്തൊടൊപ്പം ഉണ്ട്. ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂലിൽ ആരെങ്കിലും കാണുമോ? ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്സിൻ്റെയും സി പി എമ്മിൻ്റയും അവസ്ഥ എന്താകും?
https://www.facebook.com/Malayalivartha

























