കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ജല്ലിക്കട്ട്; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍, കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ജല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.വളരെ കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നു.300 -ല്‍ കൂടുതല്‍ പേര്‍ ഒരു മത്സരത്തില്‍ കാളയെ തളയ്ക്കാന്‍ ഉണ്ടാകരുത്. ‘എരുതു വിടും വിഴാ’ ചടങ്ങില്‍ 150 -ലധികം കര്‍ഷകര്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. തുറസ്സായ ഇടങ്ങളില്‍ പോലും ഉള്‍ക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവാദം നൽകാവു.
അതോടൊപ്പം തന്നെ ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ മുഴുവന്‍ തെര്‍മല്‍ സ്കാനിങ്ങിനു വിധേയരാകണം. കാള ഉടമകളും തളയ്ക്കാന്‍ ഇറങ്ങുന്നവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായിരിക്കണം. ഇതിൽ പങ്കെടുക്കുന്നവര്‍ എല്ലാം തന്നെ മാസ്ക് ധരിച്ചിരിക്കണം എന്നിങ്ങനെ പല മാര്‍ഗനിര്‍ദേശങ്ങളും കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ ജെല്ലിക്കെട്ടിനായി സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























