ഒരു ദശാബ്ദത്തിന്റെ അന്ത്യദിനത്തിലും ചൈനയുമായുള്ള പ്രശ്നം പുകയുന്നു; അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കി; മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ

ഒരു വർഷം അവസാനിക്കാറായിട്ടും അതിർത്തിയിലെ പ്രശ്നങ്ങൾ പുകയുന്ന സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തു കൊണ്ടിരിക്കുന്നത്. പുതുവർഷത്തിലേക്ക് ലോകം മുഴുവൻ കടക്കാൻ പോകുമ്പോഴും അതിർത്തിയിലെ ആ പ്രശ്നം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. ചൈനയുടെ നീക്കങ്ങൾക്ക് അനുസരിച്ച് കരുതൽ മാർഗവും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം മുറുകുകയാണ്.
അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കിയതായതായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ അറിയിച്ചു . മിസൈലുകളും റഡാറുകളും ചൈന എത്തിച്ചതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. ഇത് ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും ബദൗരിയ അറിയിച്ചുക്കുകയുണ്ടായി .
ഗാൽവനിൽ ചെയ്‌തതു പോലെ അതിർത്തി പിടിച്ചെടുക്കാനും പിന്നെ അവിടെ തർക്കഭൂമിയാണെന്ന് വാദിക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ നടന്ന നയതന്ത്ര - സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയിലും തീരുമാനമായില്ല. തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കി .1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോംഗ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വദേശകാര്യമന്ത്രി സൂചിപ്പിച്ചിരിക്കുന്നത്. എട്ട് വർഷമെടുത്താണ് സുംദൊരോങ് ചു പ്രശ്‌നം പരിഹരിച്ചത്. ചർച്ചയിൽ പുരോഗതിയില്ല : രാജ്‌നാഥ് സിംഗ്ഇന്ത്യ - ചൈന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിക്കുകയുണ്ടായി . ചൈനയുമായി ഈ മാസം ആദ്യം ഓൺലൈൻ ചർച്ചയും നടന്നിരുന്നു. സമവായത്തിന് ചൈന തയാറല്ല. ലഡാക്കിലെ സ്ഥിതി പഴയപോലെ തുടരുകയാണ്. ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. ചർച്ച അടക്കമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്കാവില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറവേൽപിക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. പല തവണ ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനും ശ്രമിച്ചു. ഒരു തവണ ഇരു വിഭാഗം സൈനികരും നേരിട്ട് ഏറ്റ്മുട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























