ചായ സത്ക്കാരം, ഒരുമിച്ചുള്ള സെല്‍ഫി എന്തായിരുന്നു ബഹളം, അതിര്‍ത്തി നിര്‍ണയത്തില്‍ മോഡിയുടെ ആവശ്യം ചൈന തള്ളി

മറ്റ് രാഷ്ട നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുബോള്‍ നല്‍കുന്നതിനേക്കാള്‍ സ്വീകരണം ചൈനീസ് പ്രസിഡന്റിന് ഇന്ത്യ നല്‍കി.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാട്ടിലാണ് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് വിമാനമിറങ്ങിയത്. മോഡിയു മൊരുമിച്ച് ചായയും കുടിച്ച് സെല്‍ഫിയുമെടുത്ത് ഇന്ത്യയുമായിട്ടുള്ള ബന്ധം ശക്തമാക്കുമെന്നും പറഞ്ഞ് പോയിട്ട് പാകിസ്ഥാനെ സഹായിച്ചു. എന്നിട്ടും ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനപരമായ പോരാളിയെന്ന് ചൈനയെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ മോഡി കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചപ്പോള്‍ ചുവന് പരവതാനി വിരിച്ച് സ്വീകരിച്ചു. എല്ലാവരുമൊരുമിച്ച് സെല്‍ഫിയെടുത്തു. എല്ലാകാര്യങ്ങളും സംസാരിച്ചുവെന്നും മോഡി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എല്‍.എ.സി)യുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശം ചൈന തള്ളി. അതിര്‍ത്തി സമാധാനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനോടാണ് ചൈനയ്ക്കു താല്‍പര്യം. മോഡി കഴിഞ്ഞ മാസം നടത്തിയ ത്രിദിന സന്ദര്‍ശനത്തിന്റെ ഫലം ആരാഞ്ഞ ഇന്ത്യന്‍ മാധ്യമസംഘത്തോടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുവാങ് സിലിയന്‍ നിലപാട് അറിയിച്ചത്. നിയന്ത്രണ രേഖയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുമ്പു പലതവണ നടത്തിയ ശ്രമങ്ങള്‍ പരാജയമായിരുന്നെന്ന് സിലിയന്‍ ചൂണ്ടിക്കാട്ടി. ഇനിയും അതിനു തുനിയുന്നത് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ.
അതിര്‍ത്തി ഭൂപ്രദേശങ്ങളുടെ നിയന്ത്രണ കാര്യത്തില്‍ വ്യക്തതയ്ക്കു ശ്രമിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അതിനേക്കാള്‍ ഉചിതം പെരുമാറ്റച്ചട്ടം തയാറാക്കി മുന്നോട്ടുള്ള വഴി തുറന്നിടുകയാണെന്ന് സിലിയന്‍ വ്യക്തമാക്കി.
പ്രധാനമായും അരുണാചല്‍ പ്രദേശുമായി ബന്ധപ്പെട്ട 2,000 കി.മീ. അതിര്‍ത്തിയാണു തര്‍ക്കവിഷയമെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ 1962ലെ യുദ്ധത്തോടെ ചൈന കൈവശപ്പെടുത്തിയ അക്‌സായി ചിന്‍ ഉള്‍പ്പെടെ 4,000 കി.മീ. അതിര്‍ത്തിയും തര്‍ക്കപ്രദേശമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. പ്രത്യേക പ്രതിനിധികളെ നിയോഗിച്ച് 18 തവണ ചര്‍ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























