കരിപ്പൂര്‍ വിമാനത്താവളത്തിലേത് അതി ഗൗരവമായ സംഭവമെന്ന് കേന്ദ്രം, ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷം അതി ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്. കുറ്റക്കാര്‍ക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന ിടെ സംഘര്‍ഷം സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു രണ്ടു റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ കേരളത്തില്‍ നിന്നു ഡിജിപിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അടുത്ത നടപടി ഉണ്ടാവുകയുള്ളൂ. സംഭവത്തെ അതീവ ഗൗരവമായാണു കേന്ദ്രം കാണുന്നത്. ആഭ്യന്തര, സിവില്‍ വ്യോമയാന മന്ത്രാലയങ്ങള്‍ തികച്ചും അതൃപ്തരാണ്. കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ കേന്ദ്ര സിവില്‍േവ്യാമയാന മന്ത്രാലയം കരിപ്പൂര്‍ വിമാനത്താവള അധികൃതരില്‍ നിന്നു സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ സംഘടനയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്‍.സി. ഗോയല്‍ കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയോടു വിശദമായ മറ്റൊരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷയുടെ ചുമതലയുള്ള സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ജീവനക്കാരും സെന്‍ട്രല്‍ കസ്റ്റംസ് ജീവനക്കാരും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട്ട് അവ പരിധിവിടുകയും വിമാനങ്ങളെ നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവര്‍ ഓഫിസിനു കേടുപാടുണ്ടാക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു എന്നതാണു കേന്ദ്ര ആഭ്യന്തര, സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ അമ്പരപ്പിക്കുന്നത്. മാത്രമല്ല, കോഴിക്കോട്ടു സിഐഎസ്എഫും അഗ്‌നിശമന ഉദ്യോഗസ്ഥരും ഏറ്റു മുട്ടുമ്പോള്‍ മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങുകയുമാണ്. അതീവ സുരക്ഷ വേണ്ട ഈ സമയത്താണ് എടിസി ടവറിനു സമീപം ഈ ഏറ്റുമുട്ടല്‍ നടക്കുന്നത്.
കരിപ്പൂരില്‍ സംഭവങ്ങള്‍ക്കു തുടക്കംകുറിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് എന്നാണു ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലും സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്.സിഐഎസ്എഫ് ഭടന്മാര്‍ വിമാനത്താവളത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയിട്ടില്ല എന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫിനെ പൂര്‍ണമായും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നല്‍കിയിട്ടുള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും മുന്നിലുള്ള പ്രശ്‌നം വിമാനത്താവളങ്ങളുടെ സുരക്ഷയാണ്. കരിപ്പൂരില്‍ സംഭവിച്ചതു നാളെ മറ്റെങ്ങും ആവര്‍ത്തിക്കരുത് എന്ന് ഉറപ്പുവരുത്തുകയാണു കേന്ദ്രത്തിനു വേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























