കുംഭമേള പ്രതീകാത്മകമാവണം ; കുംഭമേളയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവ് ആയ നിരഞ്ജനി അഘാഡ സന്യാസിമാരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി
കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധഏറ്റെന്ന വാർത്ത നാം അറിഞ്ഞിരുന്നു. എന്നാൽ ഇതേ തുടർന്ന് പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി രംഗത്ത് വന്നിരിക്കുന്നു . കുംഭമേള പ്രതീകാത്മകമാവണമെന്ന് അദ്ദേഹം പറഞ്ഞു .
ട്വിറ്ററിലൂടെയാണ് മോദി ഈ അഭ്യർഥന നടത്തിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കുംഭമേള പ്രതീകാത്മകമാവണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മുതിർന്ന സന്യാസിയും ഹിന്ദു ധർമ ആചാര്യ സഭ പ്രസിഡന്റുമായ സ്വാമി അവധേശാനന്ദ് ഗിരി മഹാരാജുമായി മോദി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു .
കുംഭമേളയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവ് ആയ നിരഞ്ജനി അഘാഡ സന്യാസിമാരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചതായും പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി . സന്യാസിമാരുടെ ക്ഷേമത്തിനായി എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുംഭമേളയുടെ പ്രധാന ചടങ്ങുകൾ നടന്നുകഴിഞ്ഞുവെന്നും ഇനി കുംഭമേള പ്രതീകാത്മകമാവണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിന് ഇതു ശക്തി പകരുമെന്നും മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണത്തിൽ നന്ദി അറിയിച്ച സ്വാമി അവധേശാനന്ദ് ഈ സാഹചര്യത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും പാലിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.
വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേളയിൽ പങ്കെടുത്ത ആകെ 54 സന്യാസിമാർക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha