Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

അമിത് ഷായുടെ ഒറ്റ വാക്ക്...ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ, വീട്ടിൽ പോലീസ്; പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്തു...കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്...ബാക്കി നടപടിയെന്താവും..?

06 JUNE 2023 12:30 PM IST
മലയാളി വാര്‍ത്ത

ലൈംഗിക പീഡന പരാതി നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിലെത്തി പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലാണ് ഡൽഹി പൊലീസെത്തിയത്.
ബ്രിജ് ഭൂഷൺ സിംഗിന്റെ അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ സംഘം ഇവരുടെ പേര് വിവരങ്ങളും തിരിച്ചറിയൽ കാർഡുകളുമൊക്കെ ശേഖരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീട്ടിൽ വച്ച് എംപിയെ ചോദ്യം ചെയ്‌തോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയെട്ടിന് ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ് ഐ ആറുകളാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവാണ് പരാതികളിലൊരെണ്ണം നൽകിയത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ബ്രിജ് ഭീഷൺ സിംഗ് നിഷേധിച്ചിരുന്നു.കേസ് തെളിയിക്കാനായാൽ തൂങ്ങിമരിക്കുമെന്നും എം പി നേരത്തെ പറഞ്ഞിരുന്നു.
രജിസ്റ്റർ ചെയ്ത രണ്ട് ലൈംഗിക പീഡനക്കേസുകൾ. അതിൽ ഒരെണ്ണം പോക്സോ.

ഒളിംപ്യനും കോമൺവെൽത്ത് ചാംപ്യനും റഫറിയും പരിശീലകനുമടക്കം 125ലേറെ സാക്ഷികൾ. ഇതിനെല്ലാം മീതെ ഇരകളുടെ മൊഴികളും.പക്ഷേ ബിജെപി എംപിയും ഗുസ്തി ഫെഡ‍റേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരകളെ വെല്ലുവിളിക്കുന്നു, അവഹേളിക്കുന്നു. സ്ത്രീകളുടെ പരാതി ഗൗരവത്തിലെടുക്കണം എന്ന് പ്രീതം മുണ്ടെ പറഞ്ഞതൊഴിച്ചാൽ ഒറ്റ ബിജെപി നേതാവും മന്ത്രിമാരും ബ്രിജ്ഭൂഷണെതിരെ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല.ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിൻറെ വസതിയിൽ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ആഭ്യന്ത്ര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിൻറെ ഭർത്താവ് കൂടിയായ സത്യവൃത് കാദിയാൻ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചർച്ച അപൂർണമായിരുന്നുവെന്നും താരങ്ങൾ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയിൽ നിന്നുണ്ടായതെന്നും കാദിയാൻ വ്യക്തമാക്കി.എന്നാൽ സമരത്തിൽ നിന്നും പിന്മാറിക്കൊണ്ട് സാക്ഷി മാലിക്ക് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചതായി റിപോർട്ടുകൾ പുറത്തു വന്നിരുന്നു...

 

എന്നാൽ മറ്റു താരങ്ങളൊന്നും പിന്മാറുന്നില്ല, സമരവുമായി മുൻപോട്ട് പോകും എന്ന് തന്നെ ആയിരുന്നു അറിയിച്ചിരുന്നത്..ഗുസ്ത്രി താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കർഷക സംഘടനകൾ സർക്കാരിന് അനുവദിച്ച അഞ്ച് ദിവസത്തെ സമയപരിധി ശനിയാഴ്ട അവസാനിച്ചതോടയാണ് താരങ്ങൾ അമിത് ഷായെ വസതിയിലെത്തി കണ്ടത്. ഈ വർഷം ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്.മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിൻമേൽ കേസ് എടുക്കാൻ ദില്ലി പൊലീസ് തയ്യാറായത്.പക്ഷെ രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾക്ക് നേരെ ഉള്ള ഈ അതിക്രമം വലിയ രീതിയിൽ തന്നെ ചർച്ചയാവുകയും അവർക്കു സപ്പോർട്ടുമായി നിരവധി കലാസാംസ്കാരിക മേഖലയിൽ നിന്നുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (4 minutes ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (17 minutes ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (29 minutes ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (31 minutes ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (36 minutes ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (40 minutes ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (45 minutes ago)

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്‌കാരം ഇന്ന്  (58 minutes ago)

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്ത  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.84 കോടി  (1 hour ago)

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദ്ദേശവുമായി സിവില്‍ സപ്ലൈസ് വകുപ്പ്  (1 hour ago)

വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (1 hour ago)

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (1 hour ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (2 hours ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (2 hours ago)

Malayali Vartha Recommends