മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍.... ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ്... ഈ മാസം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രോ....തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍...

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുകയാണ് ഇസ്രോ. കുറേ നാളുകളായി ഇതുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്താന്‍ ഒരുങ്ങുകയാണ് ഇസ്രോ. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്.തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ഞങ്ങള്‍. വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിന്റെ ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
ഹൈ ഡൈനാമിക് പ്രഷര്‍ ഉള്‍പ്പടെ വിവിധ സാഹചര്യങ്ങള്‍ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം.ഇത്തരത്തില്‍ നാല് അബോര്‍ട്ട് മിഷനുകള്‍ നടത്തും. ടിവി-ഡി1 എന്ന പേരിലായിരിക്കും ആദ്യത്തേത്. പിന്നാലെ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. 2024 ആദ്യം യാത്രികര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗന്‍യാന്‍ പേടകത്തിന്റെ ആദ്യ ഓര്‍ബിറ്റല്‍ പരീക്ഷണം നടക്കും.ഇതില്‍ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോര്‍ട്ട് ടെസ്റ്റുകള്‍ കൂടി നടത്തുക. 2024 ല്‍ തന്നെ ഗഗന്‍യാന്‍ പേടകത്തിന്റെ രണ്ടാമത്തെ ഓര്‍ബിറ്റല്‍ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കും.ഗഗന്‍യാന്‍ പേടകം ബഹിരാകാശ ടൂറിസത്തിന് വേണ്ടിയും ഉപയോഗിക്കാനാവുമെന്ന് ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.
യാത്രികരെ 100 കിമീ അകലെ കൊണ്ടുപോയി തിരികെയെത്തിക്കാന്‍ ഇതിന് സാധിക്കുമെന്നും ആര്‍ക്കെങ്കിലും അതിന് താല്‍പര്യമുണ്ടെങ്കില്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.യാത്രികര്‍ക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 (എല്‍വിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗന്‍യാന്‍ പേടകം ഭ്രമണ പഥത്തില്‍ എത്തിക്കുക.പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം. ഗഗന്‍യാന്‍ ദൗത്യം വിജയം കാണുന്നതോട, സ്വന്തം ബഹിരാകാശ നിലയം, മനുഷ്യന്റെ ചാന്ദ്രയാത്ര ഉള്‍പ്പടെയുള്ള ഇസ്രോയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ആക്കം കൂടും.
ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുത്തവരുടെ പരിശീലന ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന. ഐഎസ്‌ആർഒയുടെ ആദ്യ മനുഷ്യദൗത്യത്തിനായി സേനയിലെ നാല് പൈലറ്റുകളെയാണ് തെരഞ്ഞെടുത്തത്. ഇവർ റഷ്യയിൽ പരിശീലനം പൂർത്തിയാക്കി ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിലാണിപ്പോൾ. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ വ്യോമസേനയുടെ 91–--ാം വാർഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിലാണുള്ളത്. എന്നാൽ, അംഗങ്ങളെ തിരിച്ചറിയാനാകില്ല. സുരക്ഷയുടെ ഭാഗമായാണിത്.രണ്ട് വർഷത്തിനുള്ളിൽ രണ്ട് പേരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ഐഎസ്‌ആർഒ ലക്ഷ്യം. പ്രത്യേക പേടകത്തിൽ ഒരാഴ്‌ച ഭൂമിയെ വലംവയ്‌ക്കുന്ന ഇരുവരേയും സുരക്ഷിതമായി കടലിൽ ഇറക്കും. ആളില്ലാ പരീക്ഷണ പറക്കലുകൾക്ക് ഈ മാസം അവസാനം തുടക്കമിട്ടേക്കും.
https://www.facebook.com/Malayalivartha


























