അടിസ്ഥാനസൗകര്യവികസനം, ഉല്‍പാദനമേഖല, മനുഷ്യവിഭവശേഷിയുടെ പ്രയോജനപ്പെടുത്തല്‍ ഈ മൂന്ന് മേഖലകളിലും വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്; ഇന്ത്യയുടെ വികസനകുതിപ്പ് യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയോടെയുള്ള ഭരണത്തിന്‍റെ പ്രതിഫലനമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

ഇന്ത്യയുടെ വികസനകുതിപ്പ് യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയോടെയുള്ള ഭരണത്തിന്‍റെ പ്രതിഫലനമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. അടിസ്ഥാനസൗകര്യവികസനം, ഉല്‍പാദനമേഖല, മനുഷ്യവിഭവശേഷിയുടെ പ്രയോജനപ്പെടുത്തല്‍ ഈ മൂന്ന് മേഖലകളിലും വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
അതിവേഗം ഭാരതം വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. പാറശാല ഭാരതീയ വിദ്യാപീഠത്തിൽ ബിജെപി സംഘടിപ്പിച്ച പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അടിസ്ഥാന സൗകര്യവികസനത്തില്‍ പത്ത് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം രാജ്യം കണ്ടു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണവും പുതിയവ ആരംഭിക്കുന്നതും വഴി വലിയ വികസനമുണ്ടായി. പ്രതിദിനം 37 കിലോമീറ്റർ ഹൈവേയുടെ നിർമാണം ഇന്ന് രാജ്യത്ത് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























