ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും വൻ വ്യത്യാസത്തിൽ പരാജയപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നു; കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായി

ലോക്സഭ തെരഞ്ഞെടുപ്പിൽ മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും 400 സീറ്റെന്ന പ്രഖ്യാപനം കടക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും ഒരു അവലോകത്തിനു ഒരുങ്ങുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും വൻ വ്യത്യാസത്തിൽ പരാജയപ്പെട്ട സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര നേതൃത്വം . ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശം അവർ ഓർത്തെടുക്കുകയാണ്.
മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചിരുന്നു . ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഉപദേശം എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത് . കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായത്. കേന്ദ്ര മന്ത്രിമാരുടെ തോല്‍വി യാണ് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത് . മോദി കാബിനെറ്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ല എന്നാണ് പാർട്ടി കരുതിയത്.
എന്നാൽ ഉത്തർപ്രദേശ് ഉൾപ്പടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മന്ത്രിമാർക്ക് തിരിച്ചടി ഏറ്റു . യുപിയിൽ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങിയ സ്മൃതി ഇറാനി 1,67,196 വോട്ടുകൾക്കാണ് പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് സ്മൃതി ഇറാനി ആക്ഷേപിച്ച കെ എൽ ശർമ്മയിൽ നിന്നേറ്റ തോൽവി പാർട്ടിക്ക് വലിയ നാണക്കേസുണ്ടാക്കിയിരിക്കുകയാണ്. .
കർഷകരെ പാർട്ടിയിൽ നിന്ന് അകറ്റിയതിൽ പ്രധാന പങ്കുണ്ടായിരുന്ന അജയ് കുമാർ മിശ്രയ്ക്ക് എതിർപ്പുകൾ അവഗണിച്ചാണ് ബിജെപി സീറ്റു നല്‍കിയത്. മുപ്പത്തിനാലായിരത്തിൽ പരം വോട്ടിനാണ് ബിജെപിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്ന ലഖിംപുർ ഖേരി കൈവിട്ടു പോയത്.
https://www.facebook.com/Malayalivartha
























