അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ ഇനിയും കൂട്ടിയിടിക്കും...ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍..മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്...

അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ കൂട്ടിയിടിക്കും . തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പേര് ; ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധ വിദഗ്ധരില്‍ ഒരാള്‍; പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയുടെ ബുദ്ധികേന്ദ്രം അജിത് ഡോവല്‍ എന്ന ഇന്ത്യന്‍ ജെയിംസ്‌ബോണ്ട്.ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍ മൂന്നാമതും എത്തുമ്പോള്‍ തീവ്രവാദികള്‍ക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നടുക്കം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ലും രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2019ലും അജിത് ഡോവല്‍ തന്നെയായിരുന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മൂന്ന് തവണ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്.
മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്. അത് ഇനിയും തുടരുമെന്നാണ് ഡോവലിന്റെ നിയമനത്തിലൂടെ പുറത്തുവരുന്ന വസ്തുത.2014ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിരോധ രംഗത്തെ ആസൂത്രണത്തിലെ പാളിച്ചകളായിരുന്നു ബിജെപിയുടെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്ന്. അത്തരമൊരു നീക്കം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം നടത്തുന്നത് തടയിടുക കൂടി മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്നുവേണം കരുതാന്‍.ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവലിനെ നിയമിച്ചത് മോദി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായിരുന്നു. ഡോവലിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം വര്‍ധിക്കുന്നുവെന്നതു കൂടിയാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ താക്കോല്‍സ്ഥാനം അജിത് ഡോവലിന് സ്വന്തമായിരിക്കുകയാണ്.കേരള കേഡറിൽ നിന്നുള്ള 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ പ്രധാന സുരക്ഷാ , രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് . ഇന്ത്യയുടെ സുരക്ഷാ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കഴിവുകളിലുള്ള ഗവൺമെൻ്റിൻ്റെ വിശ്വാസവും ദേശീയ സുരക്ഷാ നയങ്ങളിൽ തുടർച്ചയുടെ പ്രാധാന്യവും അദ്ദേഹത്തിൻ്റെ പുനർനിയമനം എടുത്തുകാണിക്കുന്നു.2004-05ൽ ഐബിയുടെ ഡയറക്ടറാകുന്നതിന് മുമ്പ്, പത്ത് വർഷം അതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. ഉറിയിലെ സേനാതാവളം ആക്രമിച്ചതിനോട് വൈകാരികമായി പ്രതികരിക്കാതെ, വ്യക്തമായി ആസൂത്രണം ചെയ്ത ശേഷമായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം.ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത് കുമാര്‍ ഡോവൽ നേരത്തെയും നിരവധി ആക്രമണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാൻ ഡോവലിനു സാധിച്ചു. ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയ നീക്കങ്ങൾ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികൾ കമാൻഡോകൾ നടപ്പിലാക്കി.അജിത് ഡോവലിനെ കുറിച്ച് നേരത്തെ തന്നെ നിരവധി രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് ഡോവൽ മുസ്‌ലിം വേഷത്തിൽ ഏഴു വർഷത്തോളം പാക്കിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവൽ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ തിരിച്ചു ഇന്ത്യയിൽ കൊണ്ടുവരാനുളള നീക്കം നടത്തിയതും ഡോവലായിരുന്നു. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.പാക്കിസ്ഥാനിലെ ഓരോ വഴികളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് ഡോവൽ.
ഇക്കാര്യം ഇപ്പോൾ പാക്കിസ്ഥാനും അറിയാം. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തി ആദ്യമായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടവാകുന്നത്. 1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചു.അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. അന്ന് ഐഎസ്ഐ ചാരനെ പിടികൂടിയ ഡോവൽ ചാരന്റെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നിര്‍വഹിച്ചു.മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറിയും അജിത് ഡോവൽ ആക്രമണം നടത്തിയിട്ടുണ്ട്. അവരിൽ ഒരാളായി ചേർന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശൽ നടത്തിയത് ഡോവലായിരുന്നു. രണ്ടു വർഷം ഇറാഖിൽ നിന്ന് നഴ്സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചതും ഡോവലിന്റെ നീക്കങ്ങളായിരുന്നു.
2005 ജനുവരിയിൽ ഇൻ്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറുടെ ചുമതലയിൽ നിന്ന് ഡോവൽ വിരമിച്ചു . പിന്നീട്, 2009 ഡിസംബറിൽ, പൊതു നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തിങ്ക് ടാങ്കായ വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ (വിഐഎഫ്) ആദ്യ ഡയറക്ടറായി. ഇന്ത്യയുടെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.പത്രങ്ങൾക്കും ജേണലുകൾക്കും ലേഖനങ്ങൾ എഴുതുന്നതിനു പുറമേ, ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും വിദേശനയ ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ സർക്കാർ, സർക്കാരിതര സംഘടനകളിലും ഇന്ത്യയിലും വിദേശത്തുമുള്ള സുരക്ഷാ തിങ്ക് ടാങ്കുകളിലും അദ്ദേഹം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകരവാദ സംഘടന എന്ന നിലയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒട്ടേറെ വസ്തുതകള്‍ കണ്ടെത്തുന്നതിന് പിന്നില്‍ ഡോവലിന്റെ ബുദ്ധിയുണ്ട്. ഇതുപോലെ അറിഞ്ഞ കഥകളേക്കാള്‍ ഡോവലിനെചുറ്റിപ്പറ്റിയുള്ള അറിയാക്കഥകള്‍ എത്രയോ അധികമാണ്.രഹസ്യാന്വേഷണത്തില്‍ തന്‍റേതായ ശൈലിയിലൂടെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. പാകിസ്ഥാനില്‍ വര്‍ഷങ്ങളോളം രഹസ്യവിവരശേഖരണത്തിന് തെരുവില്‍ ഭിക്ഷക്കാരനായും കീറക്കടലാസുകള്‍ പെറുക്കുന്ന ആളായും വരെ വേഷം കെട്ടിയിട്ടുണ്ട് അജിത് ഡോവലെന്നത് ഏറെ പ്രസിദ്ധമായ കഥ. കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ഇദ്ദേഹത്തിന് ലഭിക്കുക.
https://www.facebook.com/Malayalivartha
























