Widgets Magazine
25
Mar / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് തെളിവെടുപ്പ് ... ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു... തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി....


വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്..മൊബൈൽ ഫോണിലെ വിവരങ്ങളുടെ രേഖകൾ കൂടി പൊലീസിന് ലഭിക്കാനുണ്ട്..


ഒരാഴ്ചയ്ക്കുള്ളില്‍ ഗാസ ഇസ്രായേല്‍ പിടിച്ചെടുക്കും... ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും പുറത്താക്കിയ ശേഷം ഗാസയുടെ ഭരണവും നിയന്ത്രണവും ഇസ്രേയാല്‍ ഏറ്റെടുക്കാന്‍ തീരുമാനമായി...


ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍.. നസേര്‍ ആശുപത്രി തകര്‍ത്ത് ഹമാസ് നേതാവ് ഇസ്‌മെയില്‍ ബര്‍ങൂമിനെ വധിച്ചു...തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍..


രാജീവ് ചന്ദ്രശേഖർ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമ്പോൾ, വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബി ജെ പിയുടെ നിയമസഭാ സീറ്റ് രണ്ടക്കത്തിലെത്തുമെന്ന് ഉറപ്പായി...നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും സ്മാർട്ട് മൂവിന്റെ ഭാഗമാണ്..

ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം.... കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ....

10 JULY 2024 11:33 AM IST
മലയാളി വാര്‍ത്ത

ഭീകരര്‍ക്കെതിരെ മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് വരുമോയെന്ന ആകാംക്ഷയിലാണ് ലോകം. കത്വ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് തയാറെടുത്തിരിക്കുകയാണ് ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പാക് അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറാന്‍ മേഖലയുടെ ചുമതലയുള്ള കമാന്‍ഡറുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചര്‍ച്ചയും നടത്തിയിരുന്നു. ഭീകരര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീര്‍ ദോഡയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരും.

മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയില്‍ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുത്തേക്കും. ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് അഞ്ച് ധീര ജവാവന്മാരെയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിര്‍ത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. സംഭവത്തില്‍ പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

 

 

 

തുടര്‍ച്ചയായുള്ള ആക്രമണങ്ങളിലൂടെ ജമ്മു കശ്മീരില്‍ ഭീതി പരത്താനുള്ള ശ്രമത്തിലാണു ഭീകരര്‍. ഒരു മാസത്തിനിടെയുണ്ടായ 5 ഭീകരാക്രമണങ്ങള്‍ ഇതിനു തെളിവ്. ഏറ്റവുമൊടുവില്‍ കത്വയിലുണ്ടായ ആക്രമണത്തില്‍ 5 കരസേനാംഗങ്ങളാണു വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കെതിരെ നെഞ്ചുവിരിച്ചു പൊരുതുന്ന സേന ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. ജമ്മു കശ്മീരിലുടനീളം നിതാന്ത ജാഗ്രതയില്‍ നിലയുറപ്പിച്ചിരിക്കുകയാണു സേന.
ഭീകരരുടെ ലക്ഷ്യം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിച്ചുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിക്കുകയാണു ഭീകരരുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. നിരന്തര ആക്രമണങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണമായി സര്‍ക്കാരും സേനയും കരുതുന്നത് ഇതാണ്. കശ്മീരിനെ സംഘര്‍ഷഭൂമിയായി നിലനിര്‍ത്തുകയെന്ന പാക്കിസ്ഥാന്റെ ഗൂഢലക്ഷ്യമാണു മേഖലയില്‍ ചോരപ്പുഴയൊഴുക്കുന്നത്. ജമ്മു കശ്മീരില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവതാളത്തിലാക്കാനും ഭീകരര്‍ ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം ഗണ്യമായി കുറഞ്ഞ ആക്രമണങ്ങള്‍ ഈ വര്‍ഷം വര്‍ധിച്ചതിന്റെ കാരണമായി ഇതു വിലയിരുത്തപ്പെടുന്നു. ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സേനാംഗങ്ങളില്‍ വലിയൊരു ഭാഗത്തെ കിഴക്കന്‍ ലഡാക്കിലേക്കു വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സേനാവിന്യാസത്തില്‍ ഇതു നേരിയ കുറവു വരുത്തിയിട്ടുണ്ട്. ഇതു മുതലെടുക്കാനുള്ള ശ്രമവും ഭീകരര്‍ നടത്തുന്നു.

വന, മലനിരകളിലെ ഭീകരരെ നേരിടാന്‍ സിആര്‍പിഎഫിന്റെ പര്‍വത ബറ്റാലിയനു (മൗണ്ടന്‍ ബറ്റാലിയന്‍) രൂപം നല്‍കുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അടുത്തിടെ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ബറ്റാലിയന്റെ ആവശ്യകത സിആര്‍പിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കശ്മീരില്‍ വനമേഖലകളിലുള്ള മലനിരകള്‍ ഭീകരര്‍ താവളമാക്കുന്നതു വര്‍ധിച്ച സാഹചര്യത്തില്‍, അത്തരം പ്രദേശങ്ങളിലെ സേനാനടപടികളില്‍ വൈദഗ്ധ്യമുള്ള സംഘം അനിവാര്യമാണെന്നാണു സിആര്‍പിഎഫിന്റെ നിലപാട്.

 

 

 

കത്വ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച സേനയുടെ സുപ്രീം കമാൻഡറായ രാഷ്‌ട്രപതി ദ്രൗപദി മുർമു ശക്തിയായി തിരിച്ചടി നൽകണമെന്ന് പ്രതികരിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ രാഷ്‌ട്രപതി ആശ്വസിപ്പിച്ചു. കത്വ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാന്റെ പേര് പറയാതെ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അതിനിടെ കത്വ ഭീകരാക്രമണ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിയും ചേർന്നു. ഭീകരരെ കണ്ടെത്താൻ ജമ്മു കാശ്മീർ പൊലീസ് മേധാവി ആർ.ആർ. സ്വെയിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. അക്രമണം നടത്തിയത് ഏത് സംഘടനയിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ബസന്ത്ഗഡ്, സിയോജ്, ബാനി, ദഗ്ഗർ, കിദ്ലി തുടങ്ങിയ മലനിരകൾ ഉൾക്കൊള്ളുന്ന മേഖലകളിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തി സർജിക്കൽ ആക്രമണ മാതൃകയിൽ ഓപ്പറേഷൻ നടത്താൻ കേരസനയുടെ എലൈറ്റ് ‘പാരാ’ യൂണിറ്റിനെ വിന്യസിച്ചു.


ഏകോപനത്തോടെ

കത്വയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 12 സൈനികരുള്ള രണ്ട് ട്രക്കുകൾക്ക് നേരെ നടന്നത് ഏകോപിത ആക്രമണമെന്നാണ് സൂചന. ട്രക്കുകൾക്ക് നേരെ ഗ്രനേഡുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെടിയുതിർത്തു. കട്ടിയുള്ള വസ്‌തുക്കളിൽ തുളച്ചു കയറാൻ ശേഷിയുള്ള(സ്‌റ്റീൽ) വെടിയുണ്ടകളാണ് ഉപയോഗിച്ചത്.

കാടുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പരിശീലനം ലഭിച്ച 60ലധികം ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞു കയറിയെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ ഇവരുടെ കൈവശം അത്യാധുനിക ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളുമുണ്ട്.

സംഭവത്തിന് പിന്നിൽ വിദേശ ഭീകരർ ഉൾപ്പെട്ടതായുള്ള സൂചനയെ തുടർന്നാണ് ജമ്മു കാശ്മീർ പൊലീസിനെ സഹായിക്കാൻ എൻ.ഐ.എ എത്തിയത്. പൊലീസ് മേധാവി ആർ.ആർ. സ്വെയിൻ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസുകാരും സംസ്ഥാന ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനും ഉന്നത സൈനിക ഉദ്യോഗസ്ഥരും കത്വയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 32 മാസത്തിനിടെ 44 സൈനികരാണ് ജമ്മു മേഖലയിൽ വീരമൃത്യു വരിച്ചത്.

വീണ്ടും ഏറ്റുമുട്ടൽ

അതിനിടെ, ജമ്മുവിലെ ദോദയിൽ ഏറ്റുമുട്ടലുണ്ടായി. സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.

 

കസ്വ- ദോദ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് ആശ്വാസം 6000കോടി കൂടി കടമെടുക്കാം  (8 minutes ago)

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നു; അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപ  (23 minutes ago)

സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം "തൊഴിലാളികൾ" എന്ന് വ്യക്തമാക്കണം; കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി  (26 minutes ago)

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയം ഗൗരവതരമായ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് വ  (31 minutes ago)

അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപ്പെടണം; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (37 minutes ago)

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം നടത്തുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (41 minutes ago)

അനുമതിയില്ലാതെ ആരോഗ്യ പരീക്ഷണം എന്ന വാര്‍ത്ത: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി  (1 hour ago)

അവന് വേറെയും ബന്ധം ..? മേഘ രാവിലെ വിളിച്ചിരുന്നു പൊട്ടിക്കരഞ്ഞ് അച്ഛൻ..! വില്ലത്തിയും..?ചാക്കയിൽ ട്വിസ്റ്റ്  (1 hour ago)

പത്തനംതിട്ടയിലെ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും....  (1 hour ago)

വെട്ടി നിരത്തും ; പിണറായി പുറത്താകും.. മധുരയിൽ ചരിത്രം പിറക്കും കളരി ദൈവങ്ങൾ കാക്കുമോ?  (1 hour ago)

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത...  (2 hours ago)

സേവനങ്ങള്‍ കെ-സ്മാര്‍ട്ടിലേക്ക്... സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ നിര്‍ത്തിവയ്ക്കും  (2 hours ago)

U T ബ്ലോക്കിൽ അഫാന് സംഭവിച്ചത്..! ഷെമിയെ കാണാൻ ഇറങ്ങും കോടതിയിൽ സംഭവിക്കുന്നത്  (3 hours ago)

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ്...  (3 hours ago)

കേരള പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയ്ക്കും ഇടനല്‍കാത്ത തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

Malayali Vartha Recommends
കേരളത്തിന് ആശ്വാസം 6000കോടി കൂടി കടമെടുക്കാം, ഇത്തവണ പണം അനുവദിച്ചത് ഇതിന്
Hide News